തടവിലാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നൽകിയിരുന്നു ; ബീഹാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പീഡനത്തിനിരയായത് 34 പെൺകുട്ടികൾ
ബീഹാര്‍ മുസാഫർപുരിലെ ഷെല്‍ട്ടര്‍ ഹോമില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് 34 കുട്ടികൾ. ഏപ്രിലില്‍ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് കൂടിയാണ് സംഭവം പുറത്തുവരുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ഒരു എൻജിഒ നടത്തുന്ന പെൺകുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
തടവിലാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നൽകിയിരുന്നു. 44 അഭയാർഥികളില്‍ രണ്ട് പെണ്‍കുട്ടികള്‍ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരായിരുന്നില്ല. അതിലൊരാള്‍ മാനസിക വെല്ലുവിളി നേരിടുന്ന നാല് വയസുള്ള പെൺകുട്ടിയായിരുന്നു. മറ്റൊരാള്‍ പാറ്റ്നയിലെ മോക്കാമയിലേക്ക് താമസം മാറിപ്പോയി. ജൂലായ് 26 ന് കുറ്റാരോപിതരായ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ മെയ് 31ന് 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എൻജിഒയുടെ ഉടമ ബ്രിജേഷ് ഠാക്കൂർ ഉൾപ്പെടെ ഉള്ളവര്‍ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജൂലൈ 26 ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha