ഡൽഹിയിൽ മുഴുവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കും ; ലഫ്റ്റനന്റ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കീറിയെറിഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍
സിസിടിവി സ്ഥാപിക്കുന്നതിന് പൊലീസിന്റെ അനുവാദം വേണമെന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കീറിയെറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും അത് നിയന്ത്രിക്കുന്നതിനും പൊലീസിന്റെ അനുമതി ആവശ്യമാണ് എന്നായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പൊലീസിന്റെ അനുമതി ആവശ്യമില്ല എന്ന് ചൂണ്ടിക്കാട്ടി പൊതു ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാള്‍ റിപ്പോര്‍ട്ട് കീറി എറിയുകയായിരുന്നു. ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ആയിരുന്നു സംഭവം.
ഡൽഹിയിൽ മുഴുവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കും. ചടങ്ങില്‍ ഇത്രയും അധികം സ്ത്രീകളെ കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ദില്ലിയില്‍ മുഴുവന്‍ സിസിടിവി ക്യാമറകള്‍ വേണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണറും ബിജെപിയും ഞങ്ങളെ അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രസ്തുത ഉത്തരവ് പ്രാഥമിക ഘട്ടത്തിലായിരുന്നവെന്നും ജനങ്ങളുടെ അഭിപ്രായത്തിനുശേഷമുള്ള ശുപാര്‍ശ മാത്രമാണ് തയ്യാറാക്കിയതെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha