സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ട ഭർത്താവ് ചോദ്യം ചെയ്തു; രക്ഷയില്ലാതായപ്പോൾ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കടിച്ചു മുറിച്ചു കാമുകനുമൊത്ത് നാട് വിട്ടു
ഭാര്യയെ കാമുകനൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്ത ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കടിച്ചു മുറിച്ചു കാമുകനുമൊത്ത് രക്ഷപെടാൻ ശ്രമം. തമിഴ്നാട് വെല്ലൂരിൽ തിങ്കളാഴ്ച്ചയായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
ആക്രമണത്തിന് ശേഷം തന്റെ കാമുകനുമായി രക്ഷപ്പെട്ട നാൽപ്പത്തിയഞ്ചുകാരിയായ ജയന്തിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഇവരെ വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് ചെന്താമര ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഗ്രാമത്തിലെ ഉത്സവത്തിനായി ഞായറാഴ്‌ച രാത്രി തന്നെ ചെന്താമരയും ഭാര്യയും എത്തിയിരുന്നു. ഉത്സവക്കാഴ്‌ചകളെല്ലാം കണ്ടതിന് ശേഷം ഇരുവരും തെരുവുനാടകം കാണാൻ തീരുമാനിച്ചു. എന്നാൽ രാത്രി ഒന്നരയോടെ ഭാര്യയെ കാണാത്തതിനെ തുടർന്ന് ചെന്താമര അന്വേഷിച്ചിറങ്ങി.
ഇതിനിടയിൽ അടുത്ത ഗ്രാമത്തിലെ ഒരു യുവാവിനോടൊപ്പം സംശയാസ്‌പദമായ സാഹചര്യത്തിൽ ജയന്തിയെ കണ്ടു. രോക്ഷാകുലനായ ചെന്താമര ഇരുവരെയും പിടിച്ചുവലിക്കുകയും ഇക്കാര്യം ഗ്രാമീണരോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിടിവലിക്കിടയിൽ ചെന്താമരയുടെ ഉടുമുണ്ട് അഴിഞ്ഞുവീണു. അവസരം മുതലാക്കിയ ജയന്തി ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചശേഷം കാമുകനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.
രക്തമൊലിപ്പിച്ച് ഗുരുതരാവസ്ഥയിലായ ചെന്താമരയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണം നടത്തിയ ജയന്തിയെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു. കുറ്റം സമ്മതിച്ച ഇവരെ വെല്ലൂരിലെ വനിതാ ജയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha