ഉത്സവം കാണാൻ ഭർത്താവുമൊത്ത് ഉത്സാഹിച്ച് ഇറങ്ങി; ചടങ്ങുകൾ കണ്ടുമടുത്തെന്നും വിശ്രമിക്കണമെന്നും പറഞ്ഞ ഭാര്യയെ ഒരിടത്ത് ഇരുത്തി ഭർത്താവ് ഉത്സവലഹരിയിൽ മുഴുകി: ഒരുമണിക്കൂറായിട്ടും ഭാര്യയെ കാണാതെ അന്വേഷിച്ചിറങ്ങിയ ഭർത്താവ് കണ്ടത് ആളില്ലാത്ത സ്ഥലത്തെ കാമുകനുമായുള്ള രഹസ്യസംഗമം!! പിടിവലിക്കൊടുവിൽ കാമുകനെ രക്ഷിക്കാൻ ഭർത്താവിന്റെ ജനനേന്ദ്രിയം വീട്ടമ്മ കടിച്ചുപറിച്ചു
വെല്ലൂരിൽ കാമുകനുമായുള്ള രഹസ്യസംഗമം പിടികൂടിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കടിച്ചുമുറിവേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തുറൈമൂലെ ഗ്രാമത്തിലായിരുന്നു സംഭവം. വെല്ലൂര്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ 45 കാരിയെ അറസ്‌റ്റ് ചെയ്‌ത് കൊലപാതകത്തിനു കേസെടുത്തു.
തിങ്കളാഴ്‌ച പുലര്‍ച്ചെ ലൈംഗികാവയവം മുറിഞ്ഞ് രക്‌തസ്രാവം ഉണ്ടായ നിലയില്‍ 55 കാരനായ സെന്താമരയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്‌ച സെന്താമരയും ഭാര്യ ജയന്തിയും ഗ്രാമത്തിലെ ഉത്സവം കാണാന്‍ പോയിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ മടുത്തെന്നും അല്‍പ്പം വിശ്രമിക്കണമെന്നും പറഞ്ഞ് ജയന്തി മാറുകയും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഭാര്യയെ കാണാതെ വന്നതോടെ സെന്താമര അന്വേഷിക്കാന്‍ തുടങ്ങി. ഈ സമയം അടുത്ത ഗ്രാമത്തിലെ കാമുകനായ ദക്ഷിണാമൂര്‍ത്തിയുമായി കാണരുതാത്തനിലയില്‍ തന്റെ ഭാര്യയെ കാണുകയായിരുന്നു.
ഇക്കാര്യം നാട്ടുകാരെ അറിയിക്കുമെന്നുള്ളസെന്താമരയുടെ ഭീഷണിയില്‍ ഭയന്ന ഭാര്യയും കാമുകനും സെന്താമരയുമായി വഴക്കിടുകയും മല്‍പ്പിടുത്തത്തിനിടയില്‍ ജയന്തി സെന്താമരയുടെ ജനനേന്ദ്രിയത്തില്‍ കടിക്കുകയുമായിരുന്നു. വേര്‍പെട്ട് രക്‌തം വരുന്ന നിലയിലേക്ക് എത്തിയതോടെ ഇരുവരും ഓടിരക്ഷപ്പെട്ടു. മെഡിക്കല്‍കോളജില്‍ കഴിയുന്ന സെന്താമരയുടെ അവസ്‌ഥയില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അക്രമം നടത്തിയശേഷം മുങ്ങിയ ജയന്തിയെ ദക്ഷിണാമൂര്‍ത്തിയുടെ ഫോണ്‍ ട്രാക്ക് ചെയ്‌ത് പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha