സുപ്രീം കോടതിയിലെ പുതിയ ജഡ്ജിമാർ ചൊവ്വാഴ്‌ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും
കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മില്‍ നടന്ന ശീതയുദ്ധത്തിന് വിരാമമായി. പുതിയ സുപ്രീം കോടതി ജഡ്ജിമാര്‍ ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. അതനുസരിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമനായി ജസ്റ്റിസ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്യും.
മെയ് 11നാണ് അഞ്ചംഗ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. മെയ് 11ന് ധാരണയായ ആദ്യ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്ഹോത്രയേയുമാണ് ശിപാര്‍ശ ചെയ്തിരുന്നത്. ഇവരില്‍ ഇന്ദു മല്‍ഹോത്രയുടെ ശിപാര്‍ശ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ ശിപാര്‍ശ മടക്കി അയച്ചു.
വീണ്ടും ജൂലൈ 16ന് കൊളീജിയം അദ്ദേഹത്തിന്റെ പേര് ശിപാര്‍ശ ചെയ്തു. ഒപ്പം കൂടുതല്‍ പേരുകള്‍ പരിഗണിക്കണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. രുടെ പേരുകള്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. ഇരുവരുടെയും നിയമനം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം വൈകിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ജസ്റ്റിസ് കെ.എം ജോസഫിന് സീനിയോറിറ്റിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
എന്നാല്‍, രണ്ടു വട്ടം കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ തിരിച്ചയച്ചുവെങ്കിലും കൊളീജിയം ശുപാര്‍ശയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കൂടാതെ, ഉന്നത ജുഡീഷ്യറിയിലും ജോസഫിന്‍റെ നിയമനം വൈകുന്നതില്‍ കടുത്തപ്രതിഷേധമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha