അൻപത്തി ആറാം ജന്മദിനം ആഘോഷിക്കുമ്പോൾ കരുണാനിധി ആ തീരുമാനം എടുത്തു... കരുണാനിധിയുടെ വീട് ഇനി പാവങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രി...
അന്തരിച്ച ഡി.എം.കെ മേധാവി എം കരുണാനിധി 2010 ല്‍ തന്റെ ഗോപാലപുരത്തെ വസതി പാവങ്ങള്‍ക്ക് ആശുപത്രി നിര്‍മ്മിക്കാനായി സംഭാവന നല്‍കിയിരുന്നു.
അൻപത്തി ആറാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് തന്റെയും തന്റെ ഭാര്യയുടേയും കാലശേഷം തന്റെ വീട് പാവങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രി നടത്താനായി അണ്ണൈ അഞ്ജുഗം ട്രസ്റ്റിന് (കരുണാനിധിയുടെ അമ്മയുടെ പേരിലുള്ളതാണ് ട്രസ്റ്റ്) സംഭാവന നല്‍കിയത്.
1968 ല്‍ അദ്ദേഹം ഈ വീട് മക്കളായ അളഗിരി, സ്റ്റാലിന്‍, തമിഴരശ് എന്നിവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2009 ല്‍ ഇവരുടെ സമ്മതം വാങ്ങിയ ശേഷമാണ് കരുണാനിധി വീട് ട്രസ്റ്റിന് നല്‍കിയത്.
മുന്‍ കേന്ദ്രമന്ത്രി എ.രാജ, പ്രസിദ്ധ തമിഴ് ഗാനരചയിതാവ് വൈരമുത്തു എന്നിവരാണ് ട്രസ്റ്റിന്റെ പ്രധാന ഭാരവാഹികള്‍. 1955 ലാണ് കരുണാനിധി ഈ വീട് വാങ്ങിയത്.
അതേസമയം കരുണാനിധിയുടെ സംസ്കാരം സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്. നിലവില്‍ ചെന്നെയിലെ രാജാജി ഹാളില്‍ പൊടു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ് മൃതദേഹം.
അതിനിടെ കരുണാനിധിയുടെ സംസ്കാരത്തിന് ചെന്നൈയിലെ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ഹര്‍ജി വിധി പറയുന്നത് മാറ്റിയിട്ടുണ്ട്. മറീന ബീച്ചില്‍ സ്ഥലമില്ലെന്നും പകരം ഗാന്ധി മണ്പത്തില്‍ സ്ഥലമൊരുക്കാമെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.
തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ ഇന്ന് 8 മണിയോടെ വാദം തുടരും. ഹെെക്കോടതി ഹര്‍ജി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഡിഎംകെ ഒരുങ്ങുമെന്നാണ് അറിയുന്നത്. മറീന ബീച്ചിന്‍റെ പരിസരത്തും ചെന്നൈയിലും ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha