തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജി ഹാളിൽ തിക്കിലും തിരക്കിലും രണ്ടു പേർ മരിച്ചു ; 30 പേർക്ക് പരിക്ക്
തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജി ഹാളിൽ തിക്കിലും തിരക്കിലും രണ്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഹാളിലേക്ക്പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിട്ടാണ് പ്രവർത്തകർ ഹാളിലേക്ക് തള്ളിക്കയറിയത്. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. തുടർന്ന് പ്രവർത്തകർ ചിതറിയോടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ രാജാജി ഹാളിലേക്ക് എത്തിയത്. ഹാളിന് പുറത്തും വൻ ജനക്കൂട്ടം കാത്തുനിൽക്കുന്നുണ്ടായിരുന്നു. സംസ്‌കാരം നടക്കുന്ന ചെന്നൈ മറീന ബീച്ചും പരിസരവും ദ്രുതകര്‍മസേനയുടെ നിയന്ത്രണത്തില്‍. മറീന ബീച്ചില്‍ സംസ്‌ക്കാരം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അവിടെ സുരക്ഷ ശക്തമാക്കിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള വന്‍ തയ്യാറെടുപ്പാണ് അവിടെ നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha