കരുണാനിധിയുടെ സംസ്കാരം ആറു മണിക്ക് മറീന ബീച്ചില്‍; മൃതദേഹം വഹിച്ചുള്ള വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് മറീന ബീച്ചിലേക്ക് പുറപ്പെട്ടു ; വിലാപ കടലായി തമിഴ്മക്കൾ
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് മറീന ബീച്ചിലേക്ക് പുറപ്പെട്ടു. കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്.
തിക്കിലും തിരക്കിലും പെട്ട് ഇതുവരെ മൂന്നുപേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കരുണാനിധിയുടെ അന്തിമസംസ്കാര ചടങ്ങുകള്‍ അഞ്ച് മണിയോടുകൂടി രാജാജി ഹാളില്‍ ആരംഭിക്കുമെന്നാണ് സൂചന. സംസ്കാരം ആറ് മണിയോടുകൂടി മറീന ബീച്ചിൽ.
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒന്നിച്ച് എത്തി. സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മൃതദേഹത്തില്‍ പുഷ്പചക്ര൦ അര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പുലര്‍ച്ചെ 5.30 ഓടെയാണ് കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ എത്തിച്ചത്. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാന്‍ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും വൻ ഒഴുക്കായിരുന്നു.
https://www.facebook.com/Malayalivartha