മഹാത്മ ഗാന്ധിജി ആഗ്രഹിച്ചത് മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ ; ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന് കാരണമായത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ത്ഥതയെന്ന് ദലൈ ലാമ
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജി ആഗ്രഹിച്ചത് മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ ആയിരുന്നുവെന്നും അത് നടക്കാതെ പോയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ത്ഥകൊണ്ടാമെന്നും ദലൈ ലാമ.ഇന്ത്യ പാക്ക് വിഭജനത്തിന് കാരണമായത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ത്ഥതയാണെന്നും ദലൈ ലാമ പറഞ്ഞു. ഗാന്ധിജിയുടെ ആഗ്രഹം ജിന്നയെ പ്രധാനമന്ത്രിയാക്കുന്നതിനായിരുന്നു. പക്ഷേ സ്വാര്‍ത്ഥത കാരണം നെഹ്റു അതിന് തടസം നിന്നു.
സ്വയം പ്രധാനമന്ത്രിയാകുന്നതിന് നെഹ്റു ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇന്ത്യ പാക്ക് വിഭജനം നടന്നത്. നെഹ്റുവിന് പകരം ജിന്നയെ ഗാന്ധിജിയുടെ അഗ്രഹം പോലെ പ്രധാനമന്ത്രിയാക്കുന്നതിന് അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു രാഷ്ട്രമായി നിലനില്‍ക്കുമായിരുന്നു. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളുടെ സംവദിക്കുന്ന വേളയിലാണ് ദലൈ ലാമ ഇക്കാര്യം പറഞ്ഞത്.
വളരെയധികം അനുഭവ സമ്ബത്ത് ഉണ്ടായിരുന്നായിട്ടും നെഹ്റുവിന് ഇക്കാര്യത്തില്‍ തെറ്റു പറ്റി. സംവാദത്തിനിടെ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദലൈ ലാമ നെഹ്റു സ്വാര്‍ത്ഥതയുള്ള വ്യക്തിയാണെന്ന് പറഞ്ഞത്.താനെടുക്കുന്ന തീരുമാനത്തില്‍ എങ്ങനെയാണ് തെറ്റു സംഭവിക്കാതെ നോക്കുകയെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദലൈ ലാമ നെഹ്റുവിന്റെ തീരുമാനങ്ങളില്‍ പാളിച്ചുണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും തെറ്റ് സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിന് ഉദാഹരണമാണ് നെഹ്റുവിന്റെ തീരുമാനമെന്നും ദലൈ ലാമ പറഞ്ഞു.
https://www.facebook.com/Malayalivartha