ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തര്‍ക്കം; കോൺഗ്രസ് പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ നിലയിൽ; ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയും ബജ്‌റങ്ങുകളുമാണെന്ന് ആരോപണം
മഹാരാഷ്ട്രയിൽ കോൺഗ്രസ് പ്രവർത്തകനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മനോജ് ദുബെ (45) എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 നാണ് മൂന്നു പേര്‍ ചേര്‍ന്ന് ഘാട്ട്‌കോപ്പറിലെ അസല്‍ഫ മെട്രോ സ്‌റ്റേഷനില്‍ വെച്ച് മനോജിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ അക്രമികൾ എയ്‌തുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കുത്തേറ്റ് കുഴഞ്ഞുവീണ മനോജിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരമെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിറകിൽ ബി.ജെ.പിയും ബജ്‌റങ്ങുകളുമാണെന്ന് കുടുംബാംഗങ്ങളും ആരോപിക്കുന്നു. 2019 ൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മനോജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റിനു താഴെ ബി.ജെ.പിയുടെയും ബജ്റംഗദളിന്റെയും പ്രവർത്തകർ മോശം വാക്കുകൾകൊണ്ട് മറുപടിയും നൽകിയിരുന്നു. ഫേസ്ബുക്ക് തർക്കം പിന്നീട് അടിപിടിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
https://www.facebook.com/Malayalivartha