ഭർത്താവ് പുറത്ത് പോയ തക്കം നോക്കി കാമുകനൊപ്പം യുവതി ടെറസിൽ... ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ആണ്‍സുഹൃത്ത് തള്ളിയിട്ടതിനെ തുടര്‍ന്ന് യുവതി മരിച്ചു
യുവതിയുടെ ഭര്‍ത്താവ് മുര്‍ത്സയുടെ പരാതിയില്‍ ഷാഹിദ് എന്നയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുര്‍ത്സ ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലിസംബന്ധമായി പുറത്തു പോയതിനു ശേഷം ഇമ്രാനയും ഷാഹിദും ടെറസിലെത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസിനു ലഭിച്ച വിവരം. വഴക്കിനെ തുടര്‍ന്ന് യുവതിയെ തള്ളിയിട്ട ശേഷം ഷഹീദ് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇമ്രാനയും ഷാഹിദും സ്വകാര്യമായി കാണുന്നത് പതിവായിരുന്നുവെന്നും ഇതിഷ്ടമാകാതിരുന്നതിനാല്‍ താമസം മാറാന്‍ തീരുമാനിച്ചിരുന്നതായും മുര്‍ത്സ പരാതിയില്‍ പറഞ്ഞു. താമസിക്കുന്ന ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ആണ്‍സുഹൃത്ത് തള്ളിയിട്ടതിനെ തുടര്‍ന്ന് യുവതി മരിച്ചു.
വീഴ്ചയിലേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമായത്. സംഭവം ഗാസിയബാദിലെ ലോക് പ്രിയ വിഹാര്‍ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ്.
ഇമ്രാന(35)യെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. ബീഹാറിലെ മുസാഫര്‍പുര്‍ സ്വദേശികളാണ് ഇമ്രാനയും മുര്‍ത്സയും. ഇരുപതു ദിവസങ്ങള്‍ക്കു മുമ്ബാണ് ഇവര്‍ ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ താമസിക്കാനാരംഭിച്ചത്. ദമ്ബതിമാര്‍ക്ക് മൂന്നു കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha