പുതിയ ഇന്ത്യയ്ക്കായ് പുതിയ മന്ത്രിമാര്‍; എണ്ണത്തിലല്ല മന്ത്രിമാരുടെ കഴിവിലാണ് മോഡിയുടെ ശ്രദ്ധ

വായ്‌ക്കോട്ട വിട്ട് മുറുക്കി ചുവപ്പിച്ച് ചാരുകസേരയില്‍ ഉറക്കം തൂങ്ങിക്കിടക്കുന്ന കിളവന്‍ മന്ത്രിസഭകളുടെ കാലം കഴിഞ്ഞു. ഇനി ഇന്ത്യ ഭരിക്കുന്നത് പ്രഗത്ഭരായ യുവ പ്രതിഭകളുടെ നിര. ഫയല്‍ ഒപ്പിടാന്‍ ഹക്കമാന്‍ഡിനു മുന്നില്‍ കാവല്‍ നിന്ന് സമ്മതം വാങ്ങിച്ചിരുന്ന മന്ത്രിമാരുടെ നിരയാണ് കുറച്ചു നാള്‍ മുമ്പു വരെ ഇന്ത്യക്കാര്‍ കണ്ടിരുന്നത്.
എന്നാല്‍, എല്ലാം വിരല്‍തുമ്പില്‍ എന്നതാണ് മോഡിയുടെ സ്‌റ്റൈല്‍. ഇങ്ങനെ പോയാല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന് പ്രതിപക്ഷത്തിനു പാലും തര്‍ക്കമില്ല. ഹൈക്കമാന്‍ഡ് റെക്കമന്‍ഡേഷനും സോണിയയുടെ അനുഗ്രഹവും വാങ്ങി ഉണ്ടുറങ്ങി തിന്നു മുടിച്ച മന്ത്രിമാരുടെ കാലം കഴിഞ്ഞുപോയി. ഇനി വരുന്നത് പരിചയസമ്പന്നരായ പ്രഗത്ഭരുടെ യുവനിരയാണ്. മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ക്ക് മറുവാക്കിടാന്‍ ഹൈക്കമാന്‍ഡ് വരില്ല എന്നതാണ് മോഡി മന്ത്രിസഭയുടെ ഗുണം. അതാണ് മോഡി സ്‌റ്റൈല്‍.
എണ്ണത്തിലല്ല കാര്യം മന്ത്രിമാരുടെ കഴിവിലാണ് തന്റെ ശ്രദ്ധ എന്നാണ് മന്ത്രിസഭാ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി പറയുന്നത്. കഴിവ് തെളിയിച്ചയാളുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് മോഡിയെന്ന് ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലൂടെ വ്യക്തമായി. ഒരു ഡോക്ടറും ഒരു എന്‍ജിനിയറും ഒരു സി.എ.ക്കാരനും ഒളിമ്പിക് മെഡലിസ്റ്റും. ഗായകനും, സന്യാസിനിയും, വ്യവസായിയും ഉള്‍പ്പെടുന്നതാണ് മോഡിയുടെ പുതിയ മന്ത്രിസഭ.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വികസനതന്ത്രങ്ങളെയും പരിഷ്‌കരിക്കാന്‍ ശേഷിയുള്ള പ്രൊഫഷണലുകളെയാണ് മോഡി തന്റെ മന്ത്രി സഭയിലേക്ക് തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാര്‍ പ്രശസ്തമായ മുംബൈ ഐ.ഐ.ടിയില്‍നിന്നുള്ള ബിരുദധാരിയാണ്. റെയില്‍വേ മന്ത്രിയായ സുരേഷ് പ്രഭു ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രതിഭ തെളിയിച്ചയാളാണ്. സ്വതന്ത്ര ചുമതലയുള്ള മന്ത്രി മഹേഷ് ശര്‍മയും ശാസ്ത്ര സാങ്കിതിക മന്ത്രി ഹര്‍ഷവര്‍ധനും അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്. ധനകാര്യ സഹമന്ത്രിയായി നിയോഗിക്കപ്പെട്ട ജയന്ത് സിന്‍ഹ ഐഐടിയില്‍നിന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയയാളാണ്.
റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയും ഐഐടി ബിരുദധാരിയാണ്. രാജീവ് പ്രതാപ് റൂഡി പൈലറ്റാണ്. ബാബുല്‍ സുപ്രിയോ ബംഗാളിലെ പ്രസിദ്ധ ചലച്ചിത്രഗായകനും. സാധ്വി നിരഞ്ജന്‍ ജ്യോതി ഉത്തര്‍ പ്രദേശിലെ സന്യാസിനിയാണ്. വൈ.എസ്. ചൗധരി വന്‍വ്യവസായിയാണ്. പലരും പാര്‍ലമെന്റിലേക്ക് ആദ്യമായി തെരഞ്ഞടുക്കപ്പെട്ടവരാണ്.
പുനഃസംഘടന വഴി മോഡി മന്ത്രിസഭയുടെ അംഗ സംഖ്യ 66 ആയി ഉയര്‍ന്നിട്ടും മുന്‍ സര്‍ക്കാരുകളെക്കാള്‍ വലുപ്പത്തില്‍ ചെറുതാണ്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ അംഗ സംഖ്യ അവസാന പുനഃസംഘടനയോടെ 78 ല്‍ എത്തിയിരുന്നു. 56 അംഗങ്ങളുമായി തുടങ്ങിയ വാജ്‌പേയിയുടെ എന്‍.ഡി.എ. സര്‍ക്കാരും അവസാനം മന്ത്രിമാരുടെ എണ്ണം 88 ആയി ഉയര്‍ത്തി. മോഡി സര്‍ക്കാരില്‍ പ്രധാനമന്ത്രിയടക്കം 27 പേര്‍ കാബിനറ്റ് റാങ്കുള്ളവരാണ്. സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍ 13, സഹമന്ത്രിമാര്‍ 26.
മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ 33 പേര്‍ക്ക് കാബിനറ്റ് റാങ്കുണ്ടായിരുന്നപ്പോള്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍ 12 പേരും 33 പേര്‍ സഹമന്ത്രിമാരുമായിരുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ അംഗമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭ വിട്ടതോടെ ഏതാനും സ്ഥാനങ്ങള്‍ ഒഴിവു വന്നെങ്കിലും പിന്നീട് ഇതു നികത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























