ബിജെപിക്ക് കനത്ത തിരിച്ചടി;ബംഗാളിനെ കാവി പുതപ്പിക്കാൻ അമിത് ഷായുടെ രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ വിലക്ക്;ജനുവരി 9ന് വീണ്ടും ഹര്‍ജി പരിഗണിക്കും

പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് നടക്കാനിരുന്ന രഥയാത്രക്ക് വിലക്ക്.കൊല്‍ക്കത്ത ഹൈക്കോടതിയാണ് അനുമതി നിഷേധിച്ചത് . ജനുവരി 9ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത് വരെ രഥ യാത്ര നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ രഥ യാത്ര കടന്നു പോകേണ്ട 24 ജില്ലാ ഭരണകൂടങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കോടതിയെ സമീപിച്ചത്.
ബംഗാളിലെ കുച്ച്ബിഹാറില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിക്കാനായിരുന്നു ബി.ജെ.പി തീരുമാനം. യാത്രക്കായി അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
എന്നാൽ , രഥയാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത് വര്‍ഗീയ സംഘര്‍ഷം ഉണ്ടായേക്കുമെന്നതിനാലാണെന്ന് സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു.യാത്രക്കുള്ള അനുമതി നിഷേധിച്ചതിനെതിരെ അനുബന്ധ സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനെയും എ.ജി എതിര്‍ത്തു.
അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തവാദിത്തം ഏറ്റെടുക്കുമെന്നും എജി ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനപാലനം സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്നായിരുന്നു ബി.ജെ.പിക്കായി ഹാജരായ അനിന്ദ്യ മിത്രയുടെ മറുപടി.
കൂച്ച് ബെഹാറിലെ മദന്‍ മോഹന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര ബംഗാളിലെ 294 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ക്ഷേത്ര നഗരമായ താരാപിതില്‍ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പ്രമുഖര്‍ വിവിധ ഘട്ടങ്ങളിലായി രഥയാത്രയെ അഭിസംബോധന ചെയ്യും. ജനാധിപത്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തുന്ന രഥയാത്ര ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ മുന്നൊരുക്കം ലക്ഷ്യമിട്ടാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha























