രാഹുല്‍ ഗാന്ധി മാപ്പ് പറയണം ! ; സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ പാർലമെന്റിൽ ഭരണപക്ഷ ബഹളം

റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ കേന്ദ്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിന്റെ പിന്നാലെ പാർലമെന്റിൽ ഭരണപക്ഷത്തിന്‍റെ ബഹളം. കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യമാണ് നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയെങ്കിലും റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും നില്‍ക്കുകയാണ്. റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതി വിധി.
റഫാല്‍ യുദ്ധ വിമാനത്തിന്റെ ഗുണമേന്മയില്‍ സംശയമില്ലാത്തതുകൊണ്ട് വിലയെ കുറിച്ച് പരിശോധിക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടു, അനില്‍ അംബാനിയുടെ കമ്ബനിയെ ഇന്ത്യന്‍ പാര്‍ട്ടണറായി കണ്ടെത്തിയതിലും തെറ്റില്ലെന്ന് സുപ്രീംകോടതി പറയുന്നു.വ്യോമസേനയിലെ ഉന്നതോദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി യുദ്ധവിമാനങ്ങളെക്കുറിച്ച് ചോദിച്ചശേഷമാണ് സുപ്രീംകോടതി കേസ് വിധിപറയാന്‍ മാറ്റിയത്. ഫ്രാന്‍സില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ അന്വേഷിക്കണമെന്ന ഹര്‍ജികളാണ് തള്ളിയത്.
കോടതിക്കല്ല, വിദഗ്ദ്ധര്‍ക്കാണു കരാര്‍ പരിശോധിക്കാന്‍ സാധിക്കുകയെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെയും ഹര്‍ജികളുടെയും അടിസ്ഥാനത്തില്‍ തീരുമാനം പാടില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. റഫാല്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ സര്‍ക്കാര്‍ രഹസ്യരേഖയായാണു നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
https://www.facebook.com/Malayalivartha





















