മാതാവിന്റെ പ്രായമുള്ള വൃദ്ധയെകൊണ്ട് കാലു പിടിപ്പിച്ചു; പോലീസുകാരന്റെ ക്രൂരതയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സോഷ്യൽ മീഡിയ
ലക്നൗവിൽ കൊച്ചുമകന്റെ അപകടമരണവുമായി ബന്ധപ്പെട്ടു പരാതി നല്‍കാനെത്തിയ വൃദ്ധയെകൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ കാലു പിടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ പോലീസ് ഇന്‍സ്പെക്ടര്‍ ആണ് ഇത്തരത്തിലൊരു ക്രൂരത വൃദ്ധയോട് കാട്ടിയത്.
രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ലക്നോ പോലീസ് സ്റ്റേഷനിലാണ് സംഭവം. കാല്പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇന്‍സ്പെക്ടര്‍ തേജ് പ്രകാശ് സിംഗിനെ സസ്പെന്‍ഡ് ചെയ്തു.
ജനകീയ ഇടപെടുകളുമായി നല്ല സേവകരായ പോലീസുകാര്‍ മാറുന്ന ഇക്കാലത്താണ് നാണക്കേടായി ഈ സംഭവം നടന്നത്. പ്ലൈവുഡ് ഫാക്ടറിയില്‍ മെഷീന്റെ ഇടയില്‍പ്പെട്ടു മരിച്ച ആകാശ് യാദവ് (20) എന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് 75 കാരി ബ്രഹ്മ ദേവി പരാതി നല്‍കാനെത്തിയത്. വ്യദ്ധയുടെ പരാതി കസേരയില്‍ കാലിന്മേല് കാല് കയറ്റിവച്ചാണ് കേട്ട പോലീസ് ഉദ്യോഗസ്ഥന് ഒരു നടപടിയും എടുക്കാന്‍ മുതിര്‍ന്നില്ല. ഇതോടെ വൃദ്ധ കാലില്‍ വീഴുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് ഉദ്യോഗസ്ഥന് നേരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. മാതാവിന്റെ പ്രായമുള്ള അമ്മയോട് ഇങ്ങനെ ചെയ്ത ഉദ്യോഗസ്ഥന് കിട്ടിയ ശിക്ഷ പോരെന്നും ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha