റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ ആഞ്ഞടിച്ച് എംഎൽഎ വിടി ബൽറാം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ ആഞ്ഞടിച്ച് എംഎൽഎ വിടി ബൽറാം. റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും എന്ന് ബൽറാം ആഞ്ഞടിച്ചു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഇ-മെയിലിലൂടെ തെളിയുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവക്കാൻ പോകുന്ന ധാരണാപത്രത്തിന്റെ വിശദ വിവരങ്ങൾ ആഴ്ചകൾക്ക് മുൻപേ അനിൽ അംബാനിക്ക് അറിയാമായിരുന്നു എന്നാണ്. അത് ഒപ്പുവക്കപ്പെടും എന്ന ഉറപ്പും അയാൾക്കുണ്ടായിരുന്നു. ആ ഉറപ്പിന്റെ മേലാണ് അയാൾ തന്റെ തട്ടിക്കൂട്ട് കമ്പനി പടച്ചുണ്ടാക്കിയത് എന്നും ബൽറാം വിമർശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പെരുങ്കള്ളൻ മാത്രമല്ല, അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ഒരു ബിസിനസുകാരന് ചോർത്തിക്കൊടുക്കുന്ന ചാരനും രാജ്യദ്രോഹിയും കൂടിയാണ് എന്നും ബൽറാം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ബിടി ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഇ-മെയിലിലൂടെ തെളിയുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവക്കാൻ പോകുന്ന ധാരണാപത്രത്തിന്റെ വിശദ വിവരങ്ങൾ ആഴ്ചകൾക്ക് മുൻപേ അനിൽ അംബാനിക്ക് അറിയാമായിരുന്നു എന്നാണ്. അത് ഒപ്പുവക്കപ്പെടും എന്ന ഉറപ്പും അയാൾക്കുണ്ടായിരുന്നു. ആ ഉറപ്പിന്റെ മേലാണ് അയാൾ തന്റെ തട്ടിക്കൂട്ട് കമ്പനി പടച്ചുണ്ടാക്കിയത്.
റഫാൽ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല, കൊടിയ രാജ്യദ്രോഹം കൂടിയായി മാറുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പെരുങ്കള്ളൻ മാത്രമല്ല, അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ഒരു ബിസിനസുകാരന് ചോർത്തിക്കൊടുക്കുന്ന ചാരനും രാജ്യദ്രോഹിയും കൂടിയാണ് എന്നാണ് രാജ്യം ഞെട്ടലോടെ കേൾക്കുന്നത്. കാവൽക്കാരനല്ല, കൂട്ടിക്കൊടുപ്പുകാരനാണ് അയാൾ എന്നാണ് തെളിയുന്നത്.
ഇനിയിപ്പോ ഇ-മെയിലിൽ പേജ് നമ്പർ ഇട്ടിട്ടില്ല, അതുകൊണ്ട് ആരോപണമൊക്കെ പൊളിഞ്ഞു എന്നൊക്കെപ്പറഞ്ഞ് സംഘികൾ ന്യായീകരിക്കാൻ വരുമായിരിക്കും. അതവരുടെ പണി.
എന്നാൽ ഇതിന്റെയെല്ലാമിടയിലും പിണറായി വിജയൻ മുതൽ ലോക്കൽ ലുട്ടാപ്പികൾ വരെ കോൺഗ്രസിൽ നിന്ന് പാർട്ടി മാറുന്ന പഞ്ചായത്ത് മെമ്പർമാരുടെ കണക്കെടുക്കുന്ന തിരക്കിലായതു കൊണ്ട് റഫാൽ എന്ന വാക്ക് ഇതുവരെ കേട്ടിട്ട് പോലുമില്ല എന്നു തോന്നുന്നു എന്നും ബൽറാം ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.
അതേസമയം മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. റഫാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി അംബാനിക്ക് ചോര്‍ത്തി നല്‍കിയതിന്‍റെ തെളിവ് രാഹുല്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനും ചാരനുമായി പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ പറഞ്ഞു.
ഹെലികോപ്ടര്‍ നിര്‍മ്മാതാക്കളായ എയര്‍ബസ് ഉദ്യോഗസ്ഥരുടെ ഇ മെയിലാണ് രാഹുല്‍ പുറത്തുവിട്ടത്. റിലയന്‍സ് ഡിഫന്‍സ് മേധാവി അനില്‍ അംബാനിയും ഫ്രാന്‍സ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് മെയിലിലുള്ളത്. റഫാലില്‍ പ്രധാനമന്ത്രി മോദിയും ഫ്രാന്‍സും തമ്മില്‍ ധാരണപത്രം ഒപ്പിടുമെന്ന് അംബാനി അറിയിച്ചതായി ഇതില്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് 28ലേതാണ് ഇ മെയില്‍. റഫാല്‍ കരാര്‍ ഒപ്പിടുന്നത് ആ വര്‍ഷം ഏപ്രിലിലും. പ്രതിരോധമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ വിദേശ കാര്യ സെക്രട്ടറിക്കോ അറിവില്ലാത്ത കരാര്‍ വിവരം എങ്ങനെയാണ് അനില്‍ അംബാനിക്ക് കിട്ടിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.
റഫാല്‍ കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ വ്യവസായ - സാങ്കേതിക ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം ദേശീയ ദിനപത്രം പുറത്തുവിട്ടിരുന്നു. റഫാല്‍ കരാറില്‍ അനില്‍ അംബാനി ഉള്‍പ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന കോണ്‍ഗ്രസിന്‍റെ നേരത്തെയുള്ള ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുതിയ തെളിവുകള്‍.
https://www.facebook.com/Malayalivartha


























