Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്ററുകളിലും ക്ലാസുകളിലുമെത്തും... സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു...

പുൽവാമയിൽ വീരമൃത്യു വരിച്ചത് രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികർ; ധീര ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിൽ കേന്ദ്രസർക്കാർ; ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു

15 FEBRUARY 2019 12:45 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികരാണ് പുൽവാമയിൽ വീരമൃത്യു വരിച്ചത്. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോഗം തുടങ്ങി. ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോഗം തുടങ്ങി.

സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ചാവേര്‍ ആക്രമണത്തിന് കാര്‍ ഉപയോഗിക്കുന്നത് ഇത് രണ്ടാം തവണയെന്ന പ്രത്യേകതയും പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രത്യേകതയുള്ളതാക്കുന്നു. ഇതിനുമുമ്പ് നടന്ന വലിയ ആക്രമണം 2001ലെ ശ്രീനഗര്‍ സെക്രട്ടേറിയേറ്റിലേക്ക് നടന്ന ചാവേര്‍ ആക്രമണമാണ്. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക പരിക്കേറ്റു.

ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ സൈനികര്‍ക്ക് നേരെ 18 വലിയ ആക്രമണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷമായി സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. വലിയ ആള്‍നാശം ഉറപ്പുവരുത്തുന്ന തരത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ജെയ്‌ഷെ മുഹമന്മദ് നടത്തിയത്. സമീപ കാലത്ത് ഉറിയില്‍ ഉണ്ടായ ഭീകരാക്രമണമായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും വലിയ ആക്രമണം. 20 സൈനികരോളമാണ് അന്ന് വീരമൃത്യു വരിച്ചത്. സമാനമായ രീതിയില്‍ അതേ ഭീകരസംഘടന തന്നെയാണ് പുല്‍വാമയിലും ആക്രമണം നടത്തിയത്.

തിരിച്ചടിയുടെ സൂചന നല്‍കിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുമുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കെ വിജയകുമാറാണ് ജമ്മു കശ്മീര്‍ ഗവര്‍ണറുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇദ്ദേഹം തന്നെയാണ് സ്ഥിതിഗതികള്‍ സംബന്ധിച്ച മേല്‍നോട്ടം വഹിക്കുന്നത്.


350 കിലോയോളം സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു. ആക്രമണത്തില്‍ പാകിസ്താനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നാണോ ഇവ സംഭരിച്ചത് എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളില്‍ അന്വേഷണം നടക്കും. കശ്മീരില്‍ നിന്ന് ഭീകര്‍ക്ക് ലഭിച്ച സഹായങ്ങളും അന്വേഷണപരിധിയില്‍ പെടും.

100 മീറ്ററോളം വ്യാപിക്കുന്ന സ്‌ഫോടനമാണ് നടന്നത്. ഒരു ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. സിആര്‍പിഎഫുകാര്‍ ഉണ്ടായിരുന്ന വാഹന വ്യൂഹത്തിലെ മറ്റ് വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ആക്രമണമാണ് നടന്നത്. ഇതിനെ വെല്ലുവിളിയായി ഏറ്റെടുത്ത് ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇന്നു രാത്രി മുഴുവനും ഭീകരര്‍ക്കായി തിരച്ചില്‍ ഉണ്ടാകും. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഭീകരര്‍ ചാവേറാക്രമണത്തിന് കാര്‍ ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ദേയം.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കശ്മീരില്‍ നിരവധി ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ആയുധം ഉപയോഗിച്ച് ഭീകരരെ അടിച്ചമര്‍ത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നയം. ഗവര്‍ണര്‍ ഭരണത്തിലേക്ക് സംസ്ഥാനം മാറിയതിന് പിന്നാലെ ഇതിന് ശക്തി വര്‍ധിച്ചിരുന്നു. ഇത് ഒരുപരിധിവരെ ഭീകരര്‍ സൈനികരെയും പോലീസുകാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് കാരണമായി എന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (7 minutes ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (31 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (33 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (51 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (52 minutes ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (57 minutes ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (1 hour ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (1 hour ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (2 hours ago)

Malayali Vartha Recommends