Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി, യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും കോണ്‍ഗ്രസിനെല്ലാം കുടുംബമാണെന്നും മോദി കുറ്റപ്പെടുത്തി

26 FEBRUARY 2019 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു. യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളെല്ലാം അഴിമതിക്കറ പുരണ്ടതാണെന്നും കോണ്‍ഗ്രസിനെല്ലാം കുടുംബമാണെന്നും മോദി കുറ്റപ്പെടുത്തി. ദേശീയ യുദ്ധസ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണക്കായി ഇന്ത്യാഗേറ്റിന് സമീപമാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിച്ചിരിക്കുന്നത്. വിരമിച്ച ജവാന്‍മാരെ അഭിസംബോധനചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആക്രമണം. എല്ലാ പ്രതിരോധ ഇടപാടുകളിലും കോണ്‍ഗ്രസ് പ്രതിസ്ഥാനത്താണ്. കോണ്‍ഗ്രസിന് വലുത് കുടുംബമാണ്. പക്ഷെ തനിക്ക് എല്ലാം രാജ്യമാണ്.

ആര്‍മിയെ സ്വയാശ്രയത്വമുള്ളതാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ സാധ്യമാക്കി. നിരവധി സൈനികരുടെ ജീവത്യാഗം കാരണമാണ് ലോകത്തിലെ മികച്ച ആര്‍മികളിലൊന്നായി ഇന്ത്യന്‍ ആര്‍മി നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധസ്മാരകത്തിന്റെ ഉ്ഘാടന ചടങ്ങിലും കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ വിമര്‍ശനം പ്രധാനമന്ത്രി മറന്നില്ല. ബോഫോഴ്‌സ് ഇടപാട് മുതല്‍ ഹെലികോപ്റ്റര്‍ ഇടപാട് വരെ എല്ലാ അന്വേഷണങ്ങളും നീളുന്നത് ഒരു കുടുംബത്തിന് നേര്‍ക്കാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ലഭിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

പ്രഥമ പരിഗണന ഇന്ത്യയ്‌ക്കോ കുടുംബത്തിനോ എന്ന് ചോദിച്ച പ്രധാനമന്ത്രി ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മുന്‍ സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥ കാരണമാണ് സായുധ സേനകള്‍ക്കും ദേശീയ സുരക്ഷയ്ക്കും ഏറെ നഷ്ടം സഹിക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സായുധ സേനകളെ ശക്തിപ്പെടുത്താന്‍ പതിറ്റാണ്ടുകളായി തീരുമാനമാകാതിരുന്ന കാര്യങ്ങളില്‍ തീരുമാനമെടുത്തു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്കു വരാതിരിക്കാനാണ് ഇപ്പോള്‍ ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം ആരോപണങ്ങളെല്ലാമുണ്ടെങ്കിലും ഇന്ത്യയുടെ ആകാശത്ത് റഫാല്‍ വിമാനങ്ങള്‍ പറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുന്‍ സൈനികരോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യുദ്ധസ്മാരകം നിര്‍മിക്കുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതായും പ്രധാനമന്ത്രി ആരോപിച്ചു.

രാജ്യത്തെ ധീരസൈനികരെ ആദരിക്കുന്നതിനുള്ള പദ്ധതിയില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച്ച വരുത്തി. കഴിഞ്ഞ ദശാബ്ദത്തില്‍ യുദ്ധ സ്മാരകത്തിനു വേണ്ടി ഒന്നോ, രണ്ടോ ശ്രമങ്ങള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍ പദ്ധതി മുന്നോട്ടു പോയില്ല. എല്ലാവരുടെയും അനുഗ്രഹത്തോടെ 2014ല്‍ ഞങ്ങള്‍ സ്മാരകത്തിന്റെ ജോലി തുടങ്ങി, ഇപ്പോള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പറഞ്ഞു. സൈനിക ക്ഷേമത്തിനു വേണ്ടി എന്‍ഡിഎ സര്‍ക്കാരാണു നടപടികള്‍ സ്വീകരിച്ചത്. ദേശീയ യുദ്ധസ്മാരകത്തിന്റെ ജോലികളില്‍ മുന്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതു സൈനികരുടെ കുടുംബങ്ങളോടുള്ള അനീതിയാണ്. രാജ്യസുരക്ഷയ്ക്ക് എല്ലാ വിഭാഗങ്ങളുടെയും സംഭാവനകള്‍ അനിവാര്യമാണ്. ഈ ആശയത്തിന്റെ ഭാഗമായാണു വനിതകള്‍ പോര്‍ വിമാനങ്ങളുടെ പൈലറ്റായത്.

2009 ല്‍ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സുരക്ഷാ സേനകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2009 മുതല്‍ 2014വരെ ഇതിനായുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. എന്‍ഡിഎ സര്‍ക്കാര്‍ 2,30,000 ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളാണു സൈന്യത്തിനായി വാങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഗേറ്റ് കോംപ്ലക്‌സില്‍ 40 ഏക്കറിലാണ് ദേശീയ യുദ്ധസ്മാരകം നിര്‍മിച്ചിരിക്കുന്നത്. 176 കോടി രൂപയാണു മുതല്‍ മുടക്ക്. രാജ്യാന്തര തലത്തില്‍ മല്‍സരം സംഘടിപ്പിച്ചാണു സ്മാരകത്തിന്റെ മാതൃക തിരഞ്ഞെടുത്തത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (12 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends