നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി; മാനവിയം വീഥിയിലെ കൂട്ടയടിയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

മാനവിയം വീഥിയിൽ പുരുഷനും സ്ത്രീയും തമ്മിലടി കൂടിയ സംഭവത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു കിടക്കണ കാഴ്ച കണ്ടാ . കേരളത്തിന്റെ സാംസ്കാരിക വീഥി എന്നറിയപ്പെടുന്ന മാനവിയം വീഥിയിലാണ് ഇമ്മാതിരി മറ്റേ സംസ്കാരം നടുറോഡിൽ അഴിഞ്ഞു കിടന്നാടിയത്. മൂക്കിന്റെ തുമ്പിലാണ് മ്യൂസിയം പോലീസ് സ്റ്റേഷൻ.
പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് അവത്തുങ്ങൾക്കും പേടി ഉണ്ടാവുമല്ലോ. ഈ വീഥി ഇന്നിപ്പോൾ കൂടും കുടുക്കയും കുടുംബവും ഇള്ളോളം മാനവും ഉള്ളവർക്ക് നടന്ന് പോവാൻ പറ്റാത്ത വീഥിയാണെന്ന് തിരോന്തരാത്തെ എല്ലാർക്കും അറിയാം.
ഷോക്ക് അടിച്ചത് പോലെ കേശഭാരത്തെ സ്റ്റാൻഡ് അപ്പ് ആക്കി നിറുത്തി, അവിടെ അപ്പാടെ മാരിവില്ലിൻ കളറടിച്ച് അവിടവിടെ കീറി മുറിച്ച വള്ളി നിക്കറിട്ട് ഗുൽമോഹർ ചോട്ടിലെ ഏഴ് ഡേയ്സ് കടം കൊടുക്കുമോ ചേച്ചി പെണ്ണുങ്ങളേ എന്ന് ചോദിക്കുന്ന മരപ്പാഴുകളെ കാണണമെങ്കിൽ അവിടെ പോയാൽ മതി. അതിനൊപ്പം കുടുംബം എന്നോ അച്ഛൻ എന്നോ ഒക്കെ പറയുമ്പോൾ സന്നി പിടിച്ച് തുള്ളുന്ന സോ called pseudo ഫെമിനിച്ചികളുടെയും വിഹാര ഭൂമി ആണവിടം. കഷ്ടപ്പെട്ട ഉയിരുകൾ തന്നപ്പീ.
https://www.facebook.com/Malayalivartha


























