Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് എടുത്തുകളയണമെന്ന ഹർജി പരിഗണിക്കാനിരിക്കെ കേന്ദ്ര - പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത; വകുപ്പ് റദ്ദാക്കിയാൽ തീ കളിയാവുമെന്ന് പ്രതിപക്ഷ പാർട്ടികൾ; തങ്ങളുടെ നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ

26 FEBRUARY 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

ജമ്മുകാ‍ശ്‍മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കെ കേന്ദ്ര പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത രൂക്ഷമാവുന്നു. കശ്മീരിലെ ഈ അനുച്ഛേദപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരില്‍ സ്വത്ത് വാങ്ങാന്‍ അവകാശില്ല, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമില്ല എന്നതാണ്.

എന്നാൽ , ഒരു ഓര്‍ഡിന്‍സിലൂടെ ഇത് എടുത്ത് കളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് . അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സുപ്രീംകോടതി എടുക്കുന്ന നിലപാടിനനുസരിച്ചാവും ഇനി കേന്ദ്രത്തിന്‍റെ നീക്കം.അതേസമയം , വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്ന് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് , കോണ്‍ഗ്രസ് എന്നിവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കശ്​മീരിലെ സ്ഥിര താമസക്കാർക്ക് പ്രത്യേക അവകാശം ആർട്ടിക്കിൾ 35 -a വെച്ച് കളിക്കരുതെന്ന് പിഡിപി നേതാവും മുൻ  മുഖ്യമന്ത്രിയുമായ മെഹ്ബൂബ് മുഫ്തി പറഞ്ഞു. വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്നാണ് മുഫ്തി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തീ കൊണ്ട് കളിക്കരുത്.ആർട്ടിക്കിൾ 35 -a വെച്ച് കളിക്കരുത്.അല്ലാത്ത പക്ഷം 1947 നു ശേഷം ഇതുവരെ കാണാത്തത് നിങ്ങൾ കാണേണ്ടി വരും.അതിനെതിരെ തിരിയുകയാണെങ്കിൽ കശ്മീരിലെ ജനങ്ങൾ ത്രിവർണ്ണ പതാകയ്ക്ക് പകരം ഏതു കൊടിയാകും എടുക്കാൻ നിർബന്ധിതരാകുക എന്ന് എനിക്കറിയില്ല -മുഫ്തി വ്യക്തമാക്കി.

അതേസമയം , 35 എ അനുച്ഛേദം റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. 1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു പാർട്ടിക്കുള്ളത്. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പു സംബന്ധിച്ചു പക്ഷേ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതാണ് 35എ വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല.

1950കളുടെ തുടക്കത്തിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമാണ്. നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം.

ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേക അവകാശപദവി നൽകിയിട്ടുണ്ട്.

എല്ലാ പൗരൻമാർക്കും തുല്യാവകാശം എന്ന ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കുന്നതാണു 35എ വകുപ്പ് എന്ന് ആരോപിച്ചാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നുവെന്നു ഹർജിയിൽ ആർഎസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീർ സ്റ്റഡി സർക്കിൾ വാദിക്കുന്നു.

എന്നാൽ, സുപ്രീം കോടതിയിലെ ഹർജിക്കെതിരെ വ്യാപക പ്രതിഷേധമാണു കശ്മീരിലുണ്ടായത്. ജമ്മു കശ്മീർ നിവാസികളുടെ പ്രത്യേക അവകാശം എടുത്തുകളയാനുള്ള ഏതു നീക്കവും ചെറുക്കുമെന്ന് നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി എന്നീ പ്രമുഖ കക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കുന്നതും സർക്കാർ സർവീസുകളിൽ ആധിപത്യം നേടുന്നതും തടയാൻ വേണ്ടി 19–ാം നൂറ്റാണ്ടു മുതൽക്കേ നിലവിലുള്ളതാണു പ്രത്യേക അവകാശ വ്യവസ്ഥയെന്നും പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കശ്മീരിൽ കശ്മീരികൾക്കും ജമ്മുവിൽ ഹിന്ദുക്കൾക്കും ലഡാക്കിൽ ബുദ്ധമതക്കാർക്കും അടക്കം ഈ വ്യവസ്ഥകൾ എല്ലാ മതക്കാർക്കും ബാധകവുമാണ്.

അതുകൊണ്ട് തന്നെ, ബിജെപി കേന്ദ്ര നേതൃത്വം സുപ്രീംകോടതി വിധി എന്താവുമെന്ന വ്യാകുലതയിലാണ്. പാർട്ടി സംസ്ഥാന ഘടകം നിലപാടെടുക്കുമെന്നാണ് അവർ പറയുന്നത്. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ വാദം ഈ വിഷയത്തിൽ കശ്മീരിലെ മറ്റു രാഷ്ട്രീയ കക്ഷികൾക്കൊപ്പം പാർട്ടി നിൽക്കണമെന്നാണ്. ഇതാണു നേതൃത്വത്തെ അലട്ടുന്നത്.

ഇത് കലുഷിതമായ പ്രശ്നമാണ്. ഭൂരിപക്ഷം കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരുത്താനാകൂ എന്നു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–ാം വകുപ്പും സംസ്ഥാനത്തെ ജനങ്ങൾക്കു കുടിയേറ്റക്കാരിൽനിന്ന് സംരക്ഷണം നൽകുന്ന 35എ വകുപ്പും തമ്മിലുള്ള വ്യത്യാസം പാർട്ടി വിശദീകരിക്കണം എന്നാണ് മുതിർന്ന നേതാക്കളുടെ വികാരം. കേസ് ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പരിഗണിച്ചാൽ മതിയെന്ന് സുപ്രീം കോടതി സമ്മതിച്ചാൽ, കേന്ദ്രസർക്കാരിനും ബിജെപിക്കും കുറച്ചുകൂടി സമയം ലഭിക്കും . കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേള്‍ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറാ രോഗമാണ് ജയിലില്‍ കിടക്കാന്‍ വയ്യെന്ന് !! ജാമ്യത്തിന് ഉഡായിപ്പ് നമ്പറുമായ് എന്‍ വാസു; വാസുവിന്റെ കള്ളിപൊളിച്ച് അടപടലം കുരുക്കി പദ്മകുമാര്‍ !! കാട്ടുകള്ളാ കട്ടിള വാസു...നാണമില്ലേടാ നിനക്ക്...വിലങ്ങ  (5 minutes ago)

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 25 )മുതല്‍  (17 minutes ago)

ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ  (19 minutes ago)

ശബരിമലയിൽ സുഖദര്‍ശനം, തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി  (28 minutes ago)

തിരുവനന്തപുരം നഗരത്തിന്റെ ഭാവി എന്താവണം, ഏതു ദിശയില്‍ വേണം നഗരത്തിന്റെ മുന്നോട്ടുള്ള വികസനം എന്ന് തീരുമാനിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്; തിരുവനന്തപുരം നഗരസഭാ ഭരണം മാറിയാല്‍ മാത്രമേ തലസ്ഥാന നഗരത്തിന് വ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  (1 hour ago)

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?  (1 hour ago)

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (2 hours ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (2 hours ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (3 hours ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (3 hours ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (3 hours ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (3 hours ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (3 hours ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (3 hours ago)

Malayali Vartha Recommends