Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

നമ്മുടെ ചുണക്കുട്ടികള്‍ തകര്‍ത്തത് ഏഷ്യയുടെ 'ടെറര്‍ ഫാക്ടറി... ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്ക്ക് പാക് സൈന്യവും ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെ

27 FEBRUARY 2019 09:28 AM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ ടെറര്‍ ഫാക്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ബലാകോട്ടില്‍, നമ്മുടെ ഇന്ത്യന്‍ വ്യോമസേനയിലെ ചുണക്കുട്ടികള്‍ നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ലോകരാഷ്ട്രങ്ങളെയെല്ലാം ഒരുപോലെ ആവേശം കൊള്ളിച്ച ഒന്നാണ്. ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്ക്ക് പാക് സൈന്യവും ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെവച്ചാണ്. പാക്കിസ്ഥാന്റെ സംയുക്ത ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നിറഞ്ഞ ഇവിടം ലോകത്തിന്റെ തന്നെ സമാധാനം കെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് ബലാകോട്ടിനെ വിശേഷിപ്പിക്കുന്നത്.

പുല്‍വാമയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയത്. ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യന്‍ സൈന്യം, വ്യക്തവും കൃത്യവുമായ മറുപടിയാണ് ഇന്നലെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിലൂടെ നല്‍കിയിരിക്കുന്നതും.

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലുള്ള മന്‍സെഹ്ര ജില്ലയിലാണ് ബലാകോട്. ഇന്ത്യപാക് നിയന്ത്രണ രേഖയോട് തൊട്ടുചേര്‍ന്നാണ് പക്തുന്‍ഖ്വയുടെ സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവിടെ നിന്നാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളതും. കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും ഇവിടേക്കുള്ള ദൂരം 50 കിലോമീറ്ററാണ്.

ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും പഴയ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ബലാകോട്ടിലേത്. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഭീകര സംഘടന ചുക്കാന്‍ പിടിച്ചിട്ടുള്ളത്. ബലാകോട്ടില്‍ 14 ഏക്കറിലായി സ്ഥിതി ചെയ്യുന്ന മൂന്ന് നിലകെട്ടിടമാണ് ഭീകരവാദികളുടെ പ്രധാന പരിശീലന കേന്ദ്രം. ടെറര്‍ ഫാക്ടറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുകൂടാതെ ചെറിയൊരു പള്ളിയും നിരവധി മണ്‍കുടിലുകളും മാത്രമാണുള്ളത്.

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെട്ടിരുന്ന സെയ്ഫുര്‍ റഹ്മാന്‍ സെയ്ഫ് കൂടി ചേര്‍ന്നാണ് 2001 ല്‍ ഭീകര ക്യാമ്പുകള്‍ക്ക് രൂപം നല്‍കിയത്. അന്ന് മുതല്‍ നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇവര്‍ ഇവിടെ നിന്ന് നടപ്പാക്കിയിട്ടുള്ളത്. ബലാകോട്ടിലുള്ള ബെസ്യാന്‍ ചൗക്കിലെ പ്രധാന ഭീകരവാദ പരിശീലന കേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിണ് ഭീകരവാദികളാണ് പരിശീലനം പൂര്‍ത്തിയാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

ബലാകോട്ടില്‍ വച്ച് ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നടത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദ ഭീകരന്‍ ബിന്‍ ലാദനെ യുഎസ് സൈന്യം കൊലപ്പെടുത്തിയ അബോട്ടാബാദിലേക്ക് ഇവിടെ നിന്നും കേവലം 60 കിലോമീറ്ററാണ് അകലം. അമേരിക്കയുടെ റഡാര്‍ നിരീക്ഷണത്തിന് കീഴിലാണ് ബലാകോട്ട്.

2001 മുതല്‍ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്നു ബാലാകോട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരും ഇവിടെ നേരത്തേ പരിശീലനം നേടിയിരുന്നു. ലഷ്‌കറെ തൊയ്ബയും തന്ത്രപ്രധാനമായ മേഖല ഏറ്റെടുക്കാന്‍ ശ്രമം നടത്തി. പുല്‍വാമയില്‍ ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിനെ ഇന്റലിജന്‍സ് ഈ മൂന്നുവിഭാഗത്തിനൊപ്പവും കണ്ടെത്തിയിരുന്നു.ഒരേസമയം 10,000ത്തോളം പേര്‍ക്ക് പരിശീലനം നല്‍കാനാവുന്ന കേന്ദ്രമാണിത്. കണ്‍ട്രോള്‍ റൂമുകളും പദ്ധതി ആസൂത്രണകേന്ദ്രങ്ങളും പള്ളികളും മദ്രസയും ഇവിടെയുണ്ട്. ഇന്ത്യയില്‍ ചാവേറാക്രമണം നടത്തുന്നതിനുള്ള മാനസിക പരിവര്‍ത്തനത്തിനായി മതത്തെ ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് മദ്രസകളില്‍ പ്രധാനമായും നടക്കുന്നത്.ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ പ്രത്യേകത വെള്ളത്തിലും കരയിലും മലമടക്കുകളിലും ഭീകരര്‍ക്ക് പരിശീലനം എളുപ്പമാക്കുന്നു. വലിയ പരിശീലനമൈതാനം വേറെ. പാക് അധീന കശ്മീരിന് പുറത്തായതിനാല്‍ ഇന്ത്യയുടെ ആക്രമണം ഭയക്കാതെയാണ് പ്രവര്‍ത്തനം. വന്‍തോതില്‍ ഇവിടെ ഭൂമി ജെയ്ഷിന് ലഭിച്ചിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (10 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (18 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (47 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (56 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends