പാക് വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചതിനെ തുടർന്ന് കോടികളുടെ നഷ്ടങ്ങളുമായി എയര്‍ ഇന്ത്യ; ദുരിതത്തിൽ വലഞ്ഞു യാത്രക്കാർ

പാക് വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ബാലക്കോട്ട് ഭീകരാക്രമണ ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാക് വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27നാണ് പാകിസ്താന് വ്യോമപാതയില്‍ ഇന്ത്യക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഗുജറാത്ത് തീരം വഴി അറബികടല്‍ കടന്നാണ് യൂറോപ്പ് - നോര്‍ത്ത് അമേരിക്കന്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്. ഇതുമൂലം മാര്‍ച്ച് 16 വരെ 60 കോടിയിലധികം രൂപയുടെ നഷ്ടം എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസിലേക്കുള്ള വിമാന സര്‍വീസുകളെയാണ് സാരമായി ബാധിച്ചത്.
ഇതോടെ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്, ചിക്കാഗോ എന്നിങ്ങനെയുള്ള യു.എസ് ഈസ്റ്റ് കോസ്റ്റ് നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുകയും ഇന്ധന ചെലവ് വര്‍ധിക്കുകയും ചെയ്തതാണ് എയര്‍ ഇന്ത്യയ്ക്ക് ബാദ്ധ്യതയായി മാറിയത്.
പാകിസ്ഥാനിലൂടെ അല്ലാതെ സര്‍വീസുകള്‍ വഴിമാറ്റി വിടുമ്പോൾ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനങ്ങള്‍ ഷാര്‍ജയിലോ, വിയന്നയിലോ ഇറക്കേണ്ടി വരും. ഇത്തരത്തില്‍ ഇന്ധനം നിറക്കുന്നതിനുള്ള ലാന്‍ഡിങ്ങിനായി 50 ലക്ഷം രൂപയാണ് എയര്‍ ഇന്ത്യയ്ക്ക് ചെലവായത്. കൂടാതെ പൊസിഷന്‍ ക്രൂ, എഞ്ചിനിയറുമാരെ നിയമിക്കല്‍ എന്നിവക്കായി ആകെ 60കോടിയിലധികം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനായി ഇടയ്ക്ക് വിമാനം നിലത്തിറക്കുന്നത് മൂലം യാത്രക്കാര്‍ക്ക് സമയനഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha





















