വേദന മാറാനായി മരുന്നൊന്നും നല്‍കാതെ പ്രസവമെടുത്ത് നഴ്സുമാർ... പ്രസവമെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തല ഉടലില്‍ നിന്നും വേര്‍പ്പെട്ട സംഭവത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാരുടെ പ്രതിഷേധം
നഴ്സുമാര്‍ സ്ത്രീയെ മറ്റൊരു ആശുപത്രിയിലേയ്ക്കു മാറ്റാന്‍ ബന്ധുക്കളോടു നിര്‍ദേശിച്ചിരുന്നെങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണു പ്രസവമെടുക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് പൊതു ആരോഗ്യ ഡയറക്ടര്‍ ഡോ: സെന്തില്‍ കുമാര്‍ അറിയിച്ചു. അപകടകരമായ സാഹചര്യത്തില്‍ സ്വഭാവിക പ്രസവത്തിലേയ്ക്കു സ്ത്രീയെ തളളിവിട്ടതാണു ദുരന്തത്തില്‍ കലാശിച്ചതെന്നു സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ആശുപത്രിയുടെ മുന്നിലും വന്‍ പ്രതിഷേധമുണ്ടായി. പ്രസവ സമയത്ത് തല ഉടലില്‍നിന്നു വേര്‍പ്പെട്ടു നവജാതശിശു മരിച്ചു. ചെന്നൈക്കടുത്ത‌് കൂവത്തൂര്‍ വില്ലേജിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ബുധനാഴ്ചയാണ‌് സംഭവം. ഡോക്ടറുടെ അസാന്നിധ്യത്തില്‍ നേഴ്സുമാര്‍ പ്രസവമെടുത്തപ്പോഴായിരുന്നു സംഭവം. പ്രസവവേദനയോടെയാണ‌് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത‌്. വേദന കലശലായതോടെ ഡോക്ടര്‍ സ്ഥലത്ത് ഇല്ലാതിരുന്നിട്ടും നേഴ്സുമാര്‍ തന്നെ പ്രസവമെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വേദന മാറാനായി മരുന്നൊന്നും നല്‍കാതെ പ്രസവമെടുക്കാന്‍ നേഴ്സുമാര്‍ തീരുമാനിക്കുക ആയിരുന്നെന്നത‌് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
കുട്ടിയെ പുറത്തെടുക്കാനുള്ള നേഴ്സുമാരുടെ ശ്രമത്തിനിടെയാണു നവജാതശിശുവിന്റെ തല വേര്‍പെട്ടത്. തല വിട്ടുപോന്നിട്ടും ഉടല്‍ പുറത്തെടുക്കാന്‍ നേഴ്സുമാര്‍ തയ്യാറായില്ല എന്ന‌് ബന്ധുക്കള്‍ പറയുന്നു. ഉടന്‍തന്നെ ചെങ്കല്‍പെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ‌് ഉടല്‍ പുറത്തെടുത്തത‌്. ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ഒന്നര കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.
https://www.facebook.com/Malayalivartha