മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു; കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെ കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്
കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെ കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. മോദിക്കും അമിത് ഷായ്ക്കും കൂടി എന്തേലും ചില്ലറ കൊടുക്കാമായിരുന്നെന്നും യെദ്യൂരപ്പ വെറും പിശുക്കനെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍. 'കാരവന്‍' മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിർന്ന നേതാക്കൾക്ക് യെദ്യൂരപ്പ കൈക്കൂലി നൽകിയതെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. 2017 മുതൽ ആദായനികുതി വകുപ്പിന്‍റെ പക്കൽ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നാണ് കോൺഗ്രസ് ചോദ്യം ഉന്നയിച്ചു.
ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 - 2009 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണവും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്നാണ് ബിജെപി പറയുന്നത്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി ആരോപണമുള്ളത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്ബത്തിക ഇടപാടുകള്‍ യെദ്യൂരപ്പ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha