നാല് ജവാന്‍മാര്‍ക്ക് പരിക്ക്; കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബുദ്ഗാമിലെ സുറ്റ്‌സു ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചത്.
സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചവര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ പെട്ടവരാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷോപിയാനിലും മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ലഷ്‌കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനയില്‍ പെട്ടവരായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍.
കൂടാടെ അനന്ദ്നാഗില്‍ നിന്ന് ഒരു ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് മറ്റ് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസവും ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. സൗത്ത് കശ്മീര്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു സി.ആര്‍.പി.എഫും സൈന്യവും പോലീസും ഭീകരര്‍ക്കായി സംയുക്തമായി നടത്തിയ തിരച്ചിലിനിടെയിലാണ് ആക്രമണംനടന്നത്. എന്നാൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം അതിർത്തിയിൽ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വെളളിയാഴ്ച ഷോപിയാനിലും ബന്ദിപോര്‍ മേഖലയിലും മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. അതേസമയം സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ രണ്ടു തവണയായി ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇതില്‍ ഇമാം സാഹിബ് എന്ന ഭീകരനും ഉള്‍പ്പെടുന്നു.
ബന്ദിപ്പോറില്‍ ഭീകരര്‍ ബന്ദിയാക്കിയിരുന്ന പതിനൊന്നുകാരനും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ പ്രദേശവാസിയായ യുവാവിനെ കൊലപ്പെടുത്തിയിരുന്നു. 24 വയസുള്ള ബെംനിപ്പോര സ്വദേശി തന്‍വീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തന്‍വീറിന്റെ മൃതശരീരം ജമ്മുകശ്മീരിലെ കച്ച്ദൂര മേഖലയില്‍ നിന്നാണ് കണ്ടെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീകരരുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിചിരിക്കുകയാണ്.
സോപാറില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ ഭീകരര്‍ കഴിഞ്ഞ ആഴ്ച ഗ്രനേഡ് ആക്രമണവും നടത്തിയിരുന്നു. രണ്ടു തവണയായി നടന്ന ആക്രമണത്തില്‍ ഒരു സൈനികനും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha























