മാധവന്‍ നായരെ നീ ആർഎസ്എസോ ; ഐ എസ് ആര്‍ ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി; ഭീഷണിയുമായി ജെയ്‌ഷെയുടെ കത്ത്
ഐ എസ് ആര്‍ ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. പുല്‍വാമ സ്‌ഫോടനം ഉള്‍പ്പെടെയുള്ള ഭീകരാക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനയുടെ ഭീഷണി അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ആദ്യമായിട്ടാണ് ജെയ്ഷ് ഇ മുഹമ്മദിന്റെ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നത്.
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ച ദിവസമാണ് ഭീഷണികത്ത് വന്നിരിക്കുന്നത്. മോദിയെ പിന്തുണയക്കുന്നത് തുടരരുതെന്നും അല്ലങ്കില്‍ കൊല്ലുമെന്നും പറഞ്ഞുകൊണ്ടുള്ള കത്ത് മാധവന്‍ നായരുടെ ശാസ്തമംഗലത്തെ വീട്ടിലാണ് എത്തിയത്.
പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ച കത്ത് സുരക്ഷാ ചുമതലയുള്ള സി എസ് എഫ് ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. കത്ത് രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറി. മ്യുസിയം പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. സ്്പഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിവരം അറിയിച്ചിട്ടുണ്ട്.
വിഷയം അതീവ ഗൗരവത്തില്‍ എടുക്കണമെന്നാണ് പോസീസിനു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ അന്വേഷണം രഹസ്യമാക്കാനാണ് നീക്കം.മാധവന്‍ നായരുടെ വീടിനു സമീപം സിസിടിവി ക്യാമറകള്‍ ഇല്ല എന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും മാധവന്‍ നായര്‍ പങ്കെടുത്തിരുന്നു.
ജെയ്ഷ്ഇമുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ നിലപാട് കടുപ്പിച്ച് ലോകരാജ്യങ്ങള്‍. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം വീണ്ടും യു എന്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. അമേരിക്ക തയ്യാറാക്കിയ പ്രമേയത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ശക്തമായ പിന്തുണയുമുണ്ട്. നേരത്തെ പല തവണ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും ചൈനയുടെ എതിര്‍പ്പ് കാരണം പാസായിരുന്നില്ല. പ്രമേയം ഇന്ന് യുഎന്‍ വീണ്ടും പരിഗണിച്ചേക്കും. എന്നാല്‍ ഇത്തവണയും ചൈനയുടെ നിലപാട് എന്താകുമെന്ന് സംബന്ധിച്ച് വ്യക്തമല്ല.
ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങളുടെ ശക്തമായ പിന്തുണയില്‍ തയ്യാറാക്കിയ പ്രമേയം 15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യുഎസ് വിതരണം ചെയ്തു. അസ്ഹറിനെതിരെ ആയുധ ഉപരോധം, യാത്രാവിലക്ക്, സ്വത്ത് മരവിപ്പിക്കല്‍ എന്നിവയാണ് പ്രമേയത്തിലെ ആവശ്യമെന്നാണ് നയതന്ത്രജ്ഞര്‍ പറയുന്നത്.
പുല്‍വാമയില്‍ നാല്‍പത് സൈനികര്‍ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷ്ഇമുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥയ്ക്കും ഇത് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോകരാജ്യങ്ങള്‍ ശക്തമാക്കിയത്.
https://www.facebook.com/Malayalivartha