എന്‍ ഡി എ 300 സീറ്റുനേടും; പ്രതിരോധ കരാറുകൾ കോൺഗ്രസ്സ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രതിരോധ കരാറുകൾ കോൺഗ്രസ്സ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ്സ് സർക്കാരുകൾ പ്രതിരോധകരാറുകളെ എം.ടി.എം. മെഷീനായാണ് ഉപയോഗിച്ചതെന്നും സുതാര്യവും വിശ്വാസയോഗ്യവുമായ പ്രതിരോധ കരാറുകൾ അവർക്ക് സങ്കൽപ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു.
പ്രതിരോധകരാറുകളിൽ അവരുടെ താത്പര്യങ്ങൾ മാത്രമാണ് പരിഗണിച്ചതെന്നും സേനകളുടെ താത്പര്യം അവർ ശ്രദ്ധിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. റിപ്പബ്ലിക്ക് ടി.വി.യ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരമില്ലെന്നും, എന്‍.ഡി.എ. മുന്നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു. മോദി ആരാണെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും പാവപ്പെട്ടവര്‍ക്കുമായി മോദി എന്തെല്ലാം ചെയ്‌തെന്ന് അവര്‍ക്കറിയാം. മോദിയുടെ പ്രവര്‍ത്തിയും കാഴ്ചപ്പാടും അവര്‍ക്കറിയാം. ഈ തിരഞ്ഞെടുപ്പില്‍ 2014-നെക്കാള്‍ വലിയ വിജയം ബി.ജെ.പി. നേടും- മോദി വിശദീകരിച്ചു.
കുടുംബവാഴ്ച ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ് ഒരു കുടുംബത്തിലെ നാല് തലമുറകളും ഈ രാജ്യത്തോട് സംസാരിച്ചതെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പറഞ്ഞതുതന്നെയാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധി ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha