യുവാവുമായുള്ള സൗഹൃദം അച്ഛന്റെ കണ്ണിൽ അതിര് കടന്നു... പയ്യനൊപ്പമുള്ള കറക്കവും ഉറക്കമൊഴിഞ്ഞു കൊണ്ടുള്ള ചാറ്റിങ്ങും അച്ഛന്റെ കലിപ്പ് കൂട്ടി; വിലക്കിയിട്ടും പെൺകുട്ടി ബന്ധം തുടർന്നതോടെ അച്ഛനും അമ്മയും സഹോദരനും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര നാടകമായിരുന്നു... നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല തുടർക്കഥയാകുന്നു...

നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല തുടർക്കഥയാകുകയാണ്. കഴിഞ്ഞ മാര്‍ച്ച് 23ന് പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചുതന്നെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് കളയാനും ഇയാള്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെയായിരുന്നു അച്ഛന്‍ മൃതദേഹം കത്തിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി.
മാര്‍ച്ച് 25ന് പാതി കത്തിയ പെണ്‍കുട്ടിയുടെ ശരീരം വീടിനടുത്ത് നിന്ന് സഹോദരി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തെത്തുന്നത്. പോലീസ് പിന്നീട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പലരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്മാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്തെത്തുന്നത്. ഇതോടെയാണ് പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലാകുന്നത്. കോളേജില്‍ ഒപ്പം പഠിക്കുന്ന യുവാവുമായി സൗഹൃദത്തിലായതിന്റെ പേരില്‍ അച്ഛന്‍ മകളെ കൊന്ന് കത്തിച്ചു. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം ഉണ്ടായത്.
17 വയസുള്ള പെണ്‍കുട്ടിയെയാണ് സ്വന്തം പിതാവ് കൊലപ്പെടുത്തിയത്. ദുരഭിമാനക്കൊലയുടെ ഭാഗമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പാണ്ടുരംഗ് ശ്രീരംഗ് സായ്ഗുണ്ടിനെ(51) പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സഹോദരന്‍ രാജേന്ദ്ര ജഗന്‍നാഥ്, ധ്യാന്‍ദേവ് ജഗന്നാഥ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തായ സഹപാഠിയുമായി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. സുഹൃത്തിന്റെ ബൈക്കില്‍ കയറി കോളേജില്‍ പോകുന്നതും പിതാവ് ശ്രദ്ധിച്ചിരുന്നു. യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha























