ബസ് ജീവനക്കാരനെ പ്രണയിച്ചതിന് എൻജിനീയറിങ് വിദ്യാർത്ഥിനിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി, പിന്നാലെ മാതാപിതാക്കളുടെയും ആത്മഹത്യ...

ദളിത് യുവാവിനെ പ്രണയിച്ചതിന് പത്തൊമ്പതുകാരിയായ മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്. നെയ്ത്തു തൊഴിലാളിയായ രാജ്കുമാർ(43), ഭാര്യ ശാന്തി(32) എന്നിവരെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ രമ്യ ലോഷിനിയെ തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
ഇന്നലെ രാവിലെ 8ന് അയൽവാസികളാണു മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പെൺകുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. ദലിത് വിഭാഗത്തിൽപെട്ട ഇയാളെ പ്രണയിച്ചതു രമ്യയുടെ മാതാപിതാക്കൾ എതിർത്തിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
സേലത്തെ സ്വകാര്യ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ വിദ്യാർഥിയാണു രമ്യ. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ രമ്യ കൊല്ലപ്പെട്ടെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. പ്ലസ്ടു വിദ്യാർഥിയായ ലോകനാഥനാണു രമ്യയുടെ സഹോദരൻ.
https://www.facebook.com/Malayalivartha























