വിദേശസൈറ്റുകളില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ വിൽപനയ്ക്ക്...നിയന്ത്രിക്കുന്നത് സമൂഹത്തിൽ നിലയും വിലയുമുള്ള വിദ്യാസമ്പന്നർ ..പിടിച്ചെടുത്ത വീഡിയോകളിൽ പലതും മലയാളിപെൺക്കുട്ടികളുടേത്
കേരളത്തില്‍ കുട്ടികള്‍ ഇരയാകുന്ന അതിക്രമങ്ങള്‍ക്ക് പുതിയ മുഖം ...കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി വിദേശ പോണ്‍സൈറ്റുകള്‍ക്ക് വൻ വിലയ്ക്ക് വില്‍ക്കുന്ന സംഘം കേരളത്തില്‍ സജീവം.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനങ്ങളിലുള്ളവർ അംഗങ്ങളാണെന്നും പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി. ഉന്നത വിദ്യാഭ്യാസമുള്ളവരാണു ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഓപ്പറേഷന്‍ പി ഹണ്ടിനിടെയാണ് സമൂഹത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്
സമൂഹത്തിനു ഭീഷണിയാകുന്ന തരത്തില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങളുടെ കൈമാറ്റം വൻ തോതിൽ പണമുണ്ടാക്കാനുള്ള ബിസിനസ് ഇടപാടായി മാറിയിരിക്കുന്നൂവെന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയത്. ടെ ലിഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയുമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. ഇന്റർപോൾ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.സ്ഥിരമായി ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്ന 84 ൽ അധികം വ്യക്തികളെയും വെബ്സൈറ്റുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇന്‍റർ പോൾ കൈമാറിയത്.
ഇത്തരത്തില്‍ കൈമാറി കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഡാര്‍ക് നെറ്റടക്കമുള്ള വിദേശസൈറ്റുകളില്‍ ബിറ്റ് കോയിന്‍ കണക്കില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനക്കാരുമുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും ഇന്റര്‍പോളിനും കൈമാറി. ഗ്രാമപ്രദേശങ്ങളിലെ കുട്ടികളാണ് ചൂഷണത്തിന് വിധേയമായവരിൽ അധികവും എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത
പരിശോധനയിലൂടെ അറസ്റ്റിലായ ഇരുപതു പേരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. പത്തനംതിട്ട റാന്നിയില്‍ പിടിയിലായ യുവാവ് ഇത്തരം ഒട്ടേറെ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നയാളാണെന്നും കണ്ടെത്തി.ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്‍ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
പ്രചരിച്ചവയില്‍ മലയാളികളായ കുട്ടികളുടെ ചിത്രങ്ങളുമുള്ളതിനാല്‍ ഈ കുട്ടികളെ കണ്ടെത്താനും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ ഇവരുടെ നഗ്നചിത്രം കൈവശപ്പെടുത്തിയതെന്നു കണ്ടെത്താനും ജില്ലാ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച 'ഓപ്പറേഷൻ പി-ഹണ്ടി'ന്റെ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‌ഡില്‍ ഇതുവരെ 16കേസുകള്‍ രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha