ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; നാല് പേർ അറസ്റ്റിൽ
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സര്‍വകലാശാലയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിന് പുറത്ത് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സര്‍വ്വകലാശാലയിലെ മുഖ്യ ഭരണാധികാരി റോയണ സിങ് അടക്കം നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ലാല്‍ ബഹദുര്‍ ശാസ്ത്രി ഹോസ്റ്റലിലെ താമസക്കാരനായ ഗൗരവ് സിങാണ് മരിച്ചത്. വെടിയേല്‍ക്കുന്ന സമയത്ത് ഇദ്ദേഹം ബിര്‍ള ഹോസ്റ്റലിന് പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു.
ബൈക്കിലെത്തിയ സംഘമാണ് ഗൗരവിനെതിരെ വെടിയുതിര്‍ത്തത്. വയറ്റിലാണ് ഗൗരവിന് വെടിയേറ്റത്. 2017 ല്‍ ക്യാംപസിലുണ്ടായ അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.
https://www.facebook.com/Malayalivartha