രാമലക്ഷ്മണന്‍മാരായി മോദിയും യോഗിയും; പൊതുതെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വേട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശാര്‍ദയുടെ പ്രസംഗം വൈറൽ
പൊതുതെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വേട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശാര്‍ദയുടെ പ്രസംഗം വൈറലായി. 30 സെക്കന്റ് സമയത്തിനുള്ളില്‍ 35 തവണയാണ് ശാര്‍ദ താമര എന്ന് ഉരുവിട്ടത്.
മീററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര അഗര്‍വാളിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ശാര്‍ദ. താമര മന്ത്രം ഉരുവിട്ടപ്പോഴും അഗര്‍വാളിന് വോട്ട് ചെയ്യണമെന്ന് ശാര്‍ദ ആഹ്വാനം ചെയ്തപ്പോഴും വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്.
താമരയാണോ അതിന് പകരം വേറെന്തെങ്കിലുമാണോ വേണ്ടത് എന്ന് നിങ്ങള്‍ കാര്യമായി ചിന്തിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ശ്വാസം വിടാതെയുള്ള ബിജെപി നേതാവിന്റെ താമര മന്ത്രോച്ചാരണം. പ്രസംഗത്തിന്റെ വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു.
രാജേന്ദ്ര അഗര്‍വാള്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമന്‍ ആകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്ഷ്മണന്‍ ആകുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഭരതനാകുമെന്നും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശാര്‍ദ പറയുന്നുണ്ട്. ഇത് മൂന്നാം തവണയാണ് രാജേന്ദ്ര അഗര്‍ വാള്‍ മീററ്റില് നിന്ന് ജനവിധി തേടുന്നത്. ല്‍വാമയില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ അജയ് കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ അപമര്യാദയായി പെരുമാറിയ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം വ്യാപകം. കേന്ദ്രമന്ത്രി സത്യപാല്‍ സിങ്, യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്, മീററ്റിലെ ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് വീരമൃത്യുവരിച്ച ജവാനെ അവഹേളിച്ചത്.
സത്യപാല്‍ സിങ്, സിദ്ധാര്‍ഥ് നാഥ് സിങ്, രാജേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ ചെരുപ്പിട്ടാണ് പങ്കെടുത്തത്. ഇതുകൂടാതെ ഒപ്പമിരുന്നയാളോട് തമാശപറഞ്ഞ് പൊട്ടിച്ചിരിച്ച സത്യപാല്‍ സിങ്ങിന്റെ നടപടിയും ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ബിജെപി നേതാവ് വിനീത് ഷര്‍ദയോടാണ് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധവും ഏറി. ഒരുവേള ജവാന്റെ കുടുംബംപോലും നേതാക്കളുടെ പ്രവൃത്തിയില്‍ ദേഷ്യപ്പെട്ടു. കൊല്ലപ്പെട്ട ജവാനെ അപമാനിച്ച നേതാക്കളെ കുടുംബത്തിലൊരാള്‍ ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് നേതാക്കള്‍ ചെരിപ്പ് ഊരിയിടാന്‍ തയ്യാറായത്. നേതാക്കളുടെ പരിസരബോധമില്ലാത്ത പ്രവൃത്തിയില്‍ സോഷ്യല്‍മീഡിയയിലാകെ പ്രതിഷേധമുയര്‍ന്നു.
ഇതാദ്യമായല്ല, ബിജെപി നേതാക്കള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരെ അവഹേളിക്കുന്നത്. 40 ജവാന്‍മാര്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്തപ്പോള്‍ ബിജെപി അധ്യക്ഷന്‍ കര്‍ണാടകത്തില്‍ രാമക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന് പറഞ്ഞ് വോട്ട് തേടുകയായിരുന്നു. ബിജെപി എംപി മനോജ് തിവാരി അലഹബാദില്‍ സംഗീതനിശയില്‍ പങ്കെടുക്കുകയായിരുന്നു. സാക്ഷി മഹാരാജ് മൃതദേഹം കൊണ്ടുവരുന്ന വാഹനത്തില്‍ നിന്ന് ചിരിച്ച് കൈവീശിക്കാണിക്കുന്ന വീഡിയോയും വിവാദമായി.
https://www.facebook.com/Malayalivartha