ഒരിക്കല്‍കൂടി 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരം ; വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട് ; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
മോദിക്ക് അധികാരവും മമതയ്ക്ക് പ്രധാനമന്ത്രി മോഹവും നിലനിര്‍ത്താന്‍ ബംഗാള്‍ പിടിക്കണം. തൃണമൂലിന്റെ സര്‍വാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുംവിധം ബിജെപി കരുത്താര്‍ജിച്ചതോടെ സംസ്ഥാനത്ത് ഇക്കുറി പോരാട്ടം തീപാറും.കേരളത്തിലേക്കാള്‍ ആവേശത്തിലാണ് ബിജെപി ബംഗാളില്‍. സിപിഎമ്മിനെ ശിക്ഷിക്കാന്‍ മമതയെ പിന്തുണച്ച പലരും ഇപ്പോള്‍ മമതയെ ശിക്ഷിക്കാന്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കാഴ്ചയാണ് ഇവിടെ.
ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയെ നയിച്ച രാഹുല്‍ സിന്‍ഹയാണ് വടക്കന്‍ കൊല്‍ക്കത്തയില്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുതേടുന്നത്. എതിരാളി തൃണമൂല്‍ കോണ്‍ഗ്രസിലെ അതികായന്‍ സുദീപ് ബന്ദോപാധ്യായ. മല്‍സരിച്ച ഒരു തിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ലെങ്കിലും ബംഗാളില്‍ വീശുന്ന ബിജെപി കാറ്റില്‍ സിന്‍ഹയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ല വിശ്വാസം.
ഇപ്പോള്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപി ലക്ഷ്യമിടുന്നത്പന്ത്രണ്ട് സീറ്റാണ്. അതില്‍ ഏഴെണ്ണമെങ്കിലും ഉറപ്പിക്കാമെന്ന് നേതാക്കള്‍ പറയുന്നു. ബംഗ്ലാദേശില്‍ നിന്ന് പലായനംചെയ്തു ഹിന്ദുക്കളാണ് പ്രധാനവോട്ടുബാങ്ക്. അപകടം മമത തിരിച്ചറിഞ്ഞുകഴിഞ്ഞു.
കഴിഞ്ഞതവണ നേടിയ 34 സീറ്റില്‍ ചിലതെങ്കിലും നഷ്ടപ്പെടും. അത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ബിജെപിയുടേയും സിറ്റിങ് സീറ്റുകളാണ് മമതയുടെ ഉന്നം. നിലമെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി അപകടത്തിലാകും.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തില്‍ മമത ബാനാര്‍ജി സ്പീഡ് ബ്രേക്കറാണെന്ന് മോദി പറഞിരുന്നു.പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മമത ബാനര്‍ജിയ്‌ക്കെതിരെ മോദി പരാമര്‍ശം നടത്തിയത് .
ഒരിക്കല്‍കൂടി അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. രാജ്യത്തിന്റെ ഭരണഘടന പൂര്‍ണമായും മാറ്റിയേക്കുമെന്ന് അവര്‍ പറഞ്ഞു. 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരമാണ്. വാസ്തവത്തില്‍, അദ്ദേഹം വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട്. ഇതിനകംതന്നെ അവര്‍ ഒരുപാട് മാറ്റിയിട്ടുണ്ട്' മമത പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മോദിയെ ഭയമാണെന്നും മമത ആരോപിച്ചു.
മോദി തുടര്‍ച്ചയായി 'സ്വത്വം' മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മമത പറഞ്ഞു. 'മോദിബാബുവിന് ഇനി ചായയോ കെറ്റിലോ ഉണ്ടാവില്ല. പഞ്ചസാരയോ കരിപ്പെട്ടിയോ പോലുമുണ്ടാവില്ല. 'കാവല്‍ക്കാരന്‍' എന്നാണ് ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത്. മോദി എന്തുകൊണ്ട്, എങ്ങനെ പ്രധാനമന്ത്രിയായെന്ന് ദൈവത്തിനറിയാം. പണമാണോ അതിനുത്തരം ഈ സ്വയംപ്രഖ്യാപിത കാവല്‍ക്കാരന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു' മമത പറഞ്ഞു.
https://www.facebook.com/Malayalivartha