പുല്വാമ ഭീകരാക്രമത്തെക്കുറിച്ച് ജെയ്‌ഷെഭീകരൻ നിസാര് അഹമ്മദ് താന്ത്രെയ്ക്ക് നേരത്തെ അറിയാമായിരുന്നതായി റിപ്പോർട്ട് ; തന്നോട് സഹായം ചോദിച്ചിരുന്നതായി നിസാർ താന്ത്രെയുടെ വെളിപ്പെടുത്തൽ
പാക് ജെയ്‌ഷെഭീകരൻ നിസാര് അഹമ്മദ് താന്ത്രെയ്ക്ക് ഫെബ്രുവരി 14-ലെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നതായി റിപ്പോർട്ട് . പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദസ്സിര് ഖാന് ആക്രമണത്തെക്കുറിച്ച് നിസാർ അഹമ്മദുമായി സംസാരിച്ചെന്നും ഇയാളോട് ആക്രമണത്തിൽ പങ്കെടുക്കുവാനും ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .
ഈ വർഷം ഫെബ്രുവരിയില് വിദേശത്തേക്ക് കടന്ന ഇയാൾ യു.എ.ഇ.യിൽ വെച്ചാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയിലെത്തിച്ച നിസാർ അഹമ്മദിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുതിയ വിവരങ്ങൾ ലഭിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് മുദസ്സിർ ഖാൻ നിസാർ അഹമ്മദുമായി ബന്ധപ്പെട്ടത്.
ലെത്‌പോറയിലെ സി.ആര്.പി.എഫ്. ക്യാമ്പിന് നേരെ 2017 ഡിസംബറിലൽ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് നിസാർ അഹമ്മദ് താന്ത്രെ.
പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന് മുദസ്സിർ ഖാൻ നിസാർ അഹമ്മദിനെ അറിയിച്ചിരുന്നു. ഇതിനായി സഹായം നൽകണമെന്നും നേരത്തെ കശ്മീര് താഴ്‌വരയില് ജെയഷെ കമാന്ഡറായി പ്രവര്ത്തിച്ചിരുന്ന നിസാര് അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഫെബ്രുവരി 14-ലെ പുല്‌വാമ ഭീകരാക്രമണത്തില് തനിക്ക് പങ്കില്ലെന്നാണ് നിസാര് അഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഈ വാദം അന്വേഷണ ഉദ്യോഗസ്ഥര് വിശ്വാസത്തിലെടുത്തിട്ടില്ല. പുല്‌വമാ ആക്രമണത്തിനു ആഴ്ചകള്ക്ക് മുമ്പ് വിദേശത്തേക്ക് കടന്ന ഇയാള്ക്ക് ഗൂഢാലോചനയില് വ്യക്തമായ പങ്കുണ്ടെന്നും പിടിക്കപ്പെടാതിരിക്കാനാണ് യു.എ.ഇ.യിലേക്ക് കടന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
https://www.facebook.com/Malayalivartha