വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമർദ്ദനം; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
വോട്ടിംഗിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ബിലാരി ബൂത്തിലാണ് സംഭവം. പോലീസ് ഇടപെട്ടാണ് ഒടുവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അക്രമത്തില്‍ നിന്നും രക്ഷിച്ചത്. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും വ്യാപകമായി അക്രമങ്ങള്‍ നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സമാജ്വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാണ് തെരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞത്.
പ്രമുഖ ദേശീയ മാധ്യമമാണ് ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha