മോദി പ്രധാനമന്ത്രിയാകില്ല; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന പ്രവചനവുമായി ആള്‍ദെെവം കമ്പ്യൂട്ടര്‍ ബാബ
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന പ്രവചനവുമായി ആള്‍ദെെവം കമ്പ്യൂട്ടര്‍ ബാബ. രാജ്യത്ത് ഇത്തവണ മോദി തരംഗം എവിടെയുമില്ലെന്ന് നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ പ്രവചിച്ചു.
നരേന്ദ്ര മോദിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് തന്‍റെ പ്രവചനമെന്ന് കമ്പ്യൂട്ടര്‍ ബാബ വ്യക്തമാക്കി. നേരത്തെ, ബിജെപിയിലൂടെയാണ് നംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. നര്‍മ്മദ നദി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ സമിതി അംഗമായി നിയമിച്ചതിലൂടെയാണ് സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം ലഭിച്ചത്. എന്നാല്‍, ആറ് മാസത്തിന് ശേഷം കമ്പ്യൂട്ടര്‍ ബാബ രാജി പ്രഖ്യാപിക്കുകയായിരുന്നു. നർമദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികൾ താൻ മുമ്പോട്ടു വെച്ചെന്നും ഒന്നും നടന്നില്ലെന്നും ബിജെപി മതവിരുദ്ധ പാർട്ടിയാണെന്നും ആരോപിച്ചാണ് ബാബ ബിജെപിയിൽ നിന്നും രാജിവെച്ചത്.
പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മാ നര്‍മദ, മാ ക്ഷിപ്ര, മാ മന്ദാകിനി റിവര്‍ ട്രസ്റ്റിന്‍റെ ചെയര്‍മാനായി നിയമിച്ചിരുന്നു. കമ്പ്യൂട്ടറിന്‍റെ വേഗതയില്‍ ചിന്തിക്കുന്നതിനാലാണ് നംദ്യോ ദാസ് ത്യാഗിയെ കമ്പ്യൂട്ടര്‍ ബാബ എന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ വിളിക്കുന്നത്.
നേരത്തെ, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ശിവ്‍രാജ് സിംഗ് ചൗഹാന്‍ അധികാരത്തില്‍ നിന്ന് താഴെ വിഴുമെന്നും കമ്പ്യൂട്ടര്‍ ബാബ പ്രവചിച്ചിരുന്നു. ശിവ്‍രാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം നല്‍കിയ അഞ്ച് സന്യാസിമാരില്‍ ഒരാളായിരുന്നു കമ്പ്യൂട്ടര്‍ ബാബയും.
അതേസമയം അതേസമയം 17-ാംലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ റോഡ് ഷോ നടത്തും.
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക നല്കും. റോഡ്‌ഷോയ്ക്ക് മുമ്പ് ബി.ജെ.പി. അധ്യക്ഷന്‍ അമിത്ഷാ, നേതാക്കളായ ജെ.പി. നഡ്ഡ, ലക്ഷ്മണ്‍ ആചാര്യ, സുനില്‍ ഓജ, അശുതോഷ് ഠണ്ഡന്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തും.
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്തുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്തുനിന്നാണ് റോഡ് ഷോ തുടങ്ങുക. ദശാശ്വമേധ് ഘട്ടില്‍ അവസാനിക്കും. ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര എന്നിവിടങ്ങളിലും സ്വീകരണമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
റോഡ്‌ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടില്‍ മോദി പൂജയും ഗംഗാസ്‌നാനവും നടത്തും. പ്രധാനമന്ത്രിയായ ശേഷം മൂന്നാംവട്ടമാണ് ഇവിടെ മോദി ഗംഗാസ്‌നാനത്തിനെത്തുന്നത്. 2014-ല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴും തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശനത്തിനെത്തിയപ്പോഴും മോദി ഗംഗാസ്‌നാനം നടത്തിയിരുന്നു. രാത്രിയില്‍ നഗരത്തിലെ സ്വകാര്യഹോട്ടലില്‍ പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha