Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത് മതിയായ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍, ഐ എ എസ് നേടി പ്രതികാരം തീര്‍ത്ത് ഭാര്യ

29 APRIL 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ലക്ഷക്കണക്കിന് പേരാണ് സിവില്‍സര്‍വീസ് എന്ന സ്വപ്‌നം നേടാന്‍ വര്‍ഷാവര്‍ഷം ഇറങ്ങിത്തിരിക്കുന്നത്. കോമള്‍ ഗണാത്രയുടെ ചെറുപ്പകാലം മുതലുള്ള സ്വപ്‌നമായിരുന്നു ഐ എ എസ്സ് എങ്കിലും അതിന് പുതിയ ഊര്‍ജ്ജം പകര്‍ന്നത് ഭര്‍ത്താവിനോടുള്ള പക ആയിരുന്നു. 

സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന് കരുതേണ്ടതില്ല എന്നു പറഞ്ഞിട്ട് തന്നെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനോട് മധുരമായി പ്രതികാരം വീട്ടാന്‍ വേണ്ടി ആയിരുന്നു കോമള്‍ ഗണാത്ര ഐഎഎസ് നേടിയത്. നാല് വയസു മുതല്‍ UPSC എുതാന്‍ കോമള്‍ ആഗ്രഹിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അവള്‍ സിവില്‍ സര്‍വീസ് പഠനം തുടങ്ങി. പക്ഷേ, 2008-ല്‍ അവള്‍ക്ക് നല്ലൊരു വിവാഹാലോചന വന്നു. സിവില്‍ സര്‍വീസ് കിട്ടുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ലാതിരുന്നതിനാല്‍ മാതാപിതാക്കള്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു.

എന്നാല്‍ കോമളിന്റെ ഭര്‍തൃവീട്ടുകാര്‍ ഒട്ടും തന്നെ പുരോഗമനമുള്ളവരായിരുന്നില്ല. വിവാഹശേഷം വീട്ടില്‍ നിന്നും സ്ത്രീധനമായി പണം കൊണ്ടുചെന്നുകൊടുക്കാന്‍ കോമളിനെ അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. കോമള്‍ ഇതിന് തയാറാകാതെ വന്നതോടെ, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ, അവളോട് തെറ്റിപ്പിരിഞ്ഞ് ഭര്‍ത്താവ് ന്യൂസിലാന്‍ഡിലേക്ക് പോയി. സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന് കരുതേണ്ടതില്ല എന്നായിരുന്നു ഭീഷണി. പറഞ്ഞപോലെ തന്നെ അയാള്‍ തിരികെ വന്നില്ല.

ഭര്‍ത്താവില്‍ നിന്നും നീതി കിട്ടില്ലെന്നുറപ്പായപ്പോള്‍ കോമള്‍ ഇവിടത്തെ പൊലീസിനെയും ന്യൂസിലന്‍ഡിലെ ഗവര്‍ണര്‍ ജനറലിനേയും സമീപിച്ചു. എന്നാല്‍ മറുപടി വന്നെങ്കിലും, കാര്യമായ സഹായമൊന്നും കിട്ടിയില്ല. ഇതോടെ കോമള്‍ ഒരു തീരുമാനത്തിലെത്തി. തനിക്ക് നീതി നേടിതരാനാവാത്ത സര്‍ക്കാര്‍ സംവിധാനത്തെ താന്‍ തന്നെ നേരിട്ട് അതിന്റെ ഒരു ഭാഗമായി നന്നാക്കും. തന്നെപ്പോലെ വിഷമം അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് ഗവണ്മെന്റിന്റെ ഭാഗമായി ഇരുന്നുകൊണ്ട് സഹായങ്ങള്‍ ചെയ്യും.

തന്റെ മുടങ്ങിപ്പോയ സിവില്‍ സര്‍വീസ് പഠിത്തം തുടരാന്‍ തന്നെ കോമള്‍ തീരുമാനിച്ചു. സ്വന്തം പട്ടണത്തില്‍ ഭര്‍തൃവീട്ടുകാരുടെ അപവാദപ്രചരണങ്ങള്‍ കാരണം കോമള്‍, ഭാവ് നഗറിലുള്ള ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപികയുടെ ജോലി നേടി. വേണ്ടത്ര പുസ്തകങ്ങള്‍ വാങ്ങി വായിക്കാനുള്ള പണം പോലും കോമളിന്റെ കൈയ്യിലില്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസമത്രയും ഗുജറാത്തി മീഡിയത്തില്‍ ആയിരുന്നു എന്നതും കാര്യങ്ങള്‍ പ്രതികൂലമാക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെ സ്‌കൂളില്‍ പഠിപ്പിച്ച ശേഷം വാരാന്ത്യങ്ങളില്‍ കോമള്‍ അഹമ്മദാബാദിലെ സിവില്‍ സര്‍വീസ് അക്കാദമികളില്‍ ഒന്നില്‍ ക്ളാസുകള്‍ അറ്റന്‍ഡ് ചെയ്യും.

ആദ്യ രണ്ട് തവണയും കോമളിന് പരാജയമായിരുന്നു. മൂന്നാമത്തെ ശ്രമത്തില്‍ മുംബൈ ആയിരുന്നു അവള്‍ക്ക് സെന്റര്‍ ആയി കിട്ടിയത്. മൂന്നാമത്തെ പരിശ്രമത്തില്‍ കോമള്‍ IAS നു യോഗ്യത നേടി. സാഹചര്യങ്ങളെല്ലാം തന്നെ കോമളിന് എതിരായിരുന്നു. അച്ഛനമ്മമാര്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടുനിന്നു. കോമള്‍ ഇന്ന് പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ഡല്‍ഹിയിലുണ്ട്. പുനര്‍വിവാഹിതയായ കോമളിന് രണ്ടരവയസ്സുള്ള തക്ഷ്വി എന്ന മകളുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസരം നൽകണമെന്ന് കോടതി  (11 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (26 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (35 minutes ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (11 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (12 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (12 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (12 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (13 hours ago)

Malayali Vartha Recommends