Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മോദി വീണ്ടും വന്നാൽ കേരളത്തിലെ തീവ്രവാദ മൃദുസമീപനത്തെ ബി ജെപി നേരിടും; വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു

08 MAY 2019 05:59 PM IST
മലയാളി വാര്‍ത്ത

വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു. കേരള സർക്കാരിന്റെ വീഴ്ചയും മൃദുസമീപനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി സംഘം ഗവർണർ ജസ്റ്റിസ്. പി. സദാശിവത്തിന് നിവേദനം നൽകിയത് . സർക്കാരിനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ് ഭവൻ വൃത്തങ്ങൾ നടപടി ആരംഭിച്ചു.

2018 ജൂലൈ 25ന് കാസർകോട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ നൽകിയ റിപ്പോർട്ടിൽ യമനലിലേക്ക് മനുഷ്യരെ കടത്തുന്ന വിവരവും അത് സംബന്ധിച്ച ശുപാർശകളും നൽകിയതാണെന്ന് ബിജെപി ആരോപിക്കുന്നു. യമനിലേക്ക് പോകുന്നതിനെതിരെ കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കാസർകോഡ് നിന്ന് 10 പേർ യമനിലേക്ക് പോയതായി സ്ഥിരീകരിച്ച റിപ്പോർട്ടിൽ പ്രധാനമായും രണ്ട് ശുപാർശകളാണ് നൽകിയത്. യമനിലേക്ക് പോകുന്നത് നിരോധിച്ച വിവരം മാധ്യമങ്ങൾ വഴി ജനങ്ങൾക്കും പോലീസ് ഓഫീസർമാർക്കും നൽകുക, റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുക, പാസ്പോർട് കണ്ട് കെട്ടാൻ കേസെടുത്ത് കേന്ദ്ര വിദേശ കാര്യ വകുപ്പിന് നൽകുക തുടങ്ങിയ നിർദ്ദേശങ്ങളിൽ ഒന്നു പോലും കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ല. ശ്രീലങ്കൻ സ്ഫോടനത്തിൽ കേരളത്തിന്റെ പങ്ക് വ്യക്തമാക്കുന്ന അറസ്റ്റുകൾ ഉണ്ടായിട്ടും സർക്കാർ തീവ്രവാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി ആരോപിക്കുന്നു.

കാസർകോട്ട് മയക്ക് മരുന്നും ആയുധവും മണൽ കടത്തിന്റെ മറവിൽ നടക്കുന്നുവെന്ന് സംശയിക്കുന്നെന്നും 36 പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 13ന് നാർകോടിക് സെൽ റിപ്പോർട്ട് നൽകി. ഇത് ഒമ്പത് മാസമായി ഫയലിൽ വിശ്രമിക്കുകയാണ് . മണൽ കടത്തിന്റെ മറവിൽ ആയുധവ്യാപാരം നടക്കുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബി ജെ പി പറയുന്നു.
സർക്കാരിന്റെ ഗുരുതര കൃത്യവിലോപം കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ശ്രീധരൻ പിള്ള,വി.മുരളീധരൻ എം പി, അഡ്വ.ജെ. ആർ. പത്മകുമാർ, ഡോ. പി. പി. വാവ, അഡ്വ.എസ്. സുരേഷ്, സി..ശിവൻകുട്ടി, അഡ്വ. പി സുധീർ എന്നിവരടങ്ങുന്ന സംഘമാണ് രാജ് ഭവനിലെത്തി നിവേദനം നൽകിയത്.

കേരളം തീവ്രവാദികളുടെ നിശബ്ദ താവളമാണെന്ന കാര്യം നേരത്തെ മുതൽ പരസ്യമായ രഹസ്യമാണ്. എന്നാൽ ഒരു നടപടിയും ഒരു സർക്കാരും ഇവർക്കെതിരെ എടുക്കാറില്ല. മുമ്പ് ന്യൂമാൻ കോളേജിലെ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയെടുത്തതോടെയാണ് തീവ്രവാദികളുടെ പ്രവർത്തനം മറനീക്കി പുറത്തുവന്നത്. തീവവാദ സംഘടനകളുടെ വോട്ടു വാങ്ങിയാണ് കേരളത്തിൽ ഇടത് - വലത് മുന്നണികൾ അധികാരത്തിലെത്തിയിട്ടുള്ളത്. ഒരു മത സംഘടനയെയും പിണക്കാൻ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ തയ്യാറല്ല. ബി ജെ പി ഇത്തരക്കാരെയാണ് നോട്ടമിടുന്നത്. വാഗമൺ സിമി ക്യാമ്പിലെ കുറ്റവാളികളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത്തരം ക്യാമ്പുകളെയാണ് ബി ജെ പി ഭീകര പ്രവർത്തനത്തിന്റെ ബാലപാഠമായി കാണുന്നത്.

കേരളത്തിലെ കാമ്പസുകൾ പോലും ഭീകര താവളങ്ങളാകുന്നു എന്ന ആരോപണവും ബി ജെ പി ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറല്ലെന്നാണ് ബിജെപിയുടെ പരാതി. സംസ്ഥാനത്ത് ബി ജെ പിയുടെ പ്രവർത്തനം പ്രതിരോധിക്കുന്നതിന് സർക്കാർ ചില തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിക്കുന്നു എന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളിൽ തീരെ കഴമ്പില്ലെന്ന് പറയാനാവില്ല. ഇനിയും ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കാണിച്ചു തരാം എന്നാണ് ബി ജെ പി നേതാക്കൾ പറയുന്നു. ഹിന്ദു വർഗീയതയെ പ്രതിരോധിക്കാൻ മറ്റ് വർഗീയതകളെ സർക്കാർ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബി ജെ പി ആരോപിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (6 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (6 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (9 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (9 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (9 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends