രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി
അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനായിരുന്നു ലീഡ്. എന്നാൽ ബിജെപി പരാതിയെത്തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. പിന്നീട് വോട്ടെണ്ണൽ പുനരാരംഭിച്ചതോടെ സ്മൃതി ഇറാനി ലീഡ് ചെയ്യുകയായിരുന്നു. കോൺഗ്രസിന്റെ യുവനേതാക്കളെല്ലാം ആദ്യഘട്ടത്തിൽ പിന്നിലാണ്. ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശിലെ ഗുണയിൽ പിന്നിലാണ്. അമേത്തിയിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.
ഉത്തർ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെല്ലാം ബിജെപിക്കാണ് ലീഡ്. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. പതിനെട്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ പിന്നിലാണ്.വടകരയിൽ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ മുന്നിൽ. ആദ്യഘട്ടത്തിൽ ലീഡ് ചെയ്ത എൽഡിഎഫ് സ്ഥാനാർഥി പി ജയരാജൻ പിന്നിലാണ്.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുണ്ട്. ഇടതുസ്ഥാനാർഥി പി പി സുനീർ പിന്നിലാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രചാരണം ശക്തമാക്കിയതിനെ തുടർന്ന് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെ വയനാട്ടിലേക്ക് രാഹുൽ വന്നതെന്നായിരുന്നു എതിരാളികളുടെ പ്രചരിപ്പിച്ചിരുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ പ്രധാന എതിരാളി. അന്ന് 1.07ലക്ഷം വോട്ടിനാണ് രാഹുൽ ജയിച്ചത്. 2009ലാകട്ടെ 3.7 ലക്ഷം വോട്ടിനും. അമേതി മണ്ഡലം രൂപീകരിച്ചതു മുതൽ ഒരു തവണയൊഴികെ കോൺഗ്രസാണ് ഇവിടെ ജയിക്കുന്നത്. ബി.ജെ.പി അമേതിയിൽ നിന്ന് ജയിച്ചത് 1998-99ൽ മാത്രം.രാജകുടുംബാംഗവും മുൻ കോൺഗ്രസ് നേതാവുമായ സഞ്ജയ് സിംഗാണ് അന്ന് ബി.ജെ.പി ടിക്കറ്രിൽ ജയിച്ചത്. രാഹുൽ അമേതിയിൽ കടുത്ത പോരാട്ടം നേരിടുമ്പോൾ റായ്ബറേലിയിൽ സോണിയാ ഗാന്ധിക്ക് എളുപ്പം ജയിച്ചുകയറാമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. യുപിയിൽ ആകെ രണ്ട് സീറ്രാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.
https://www.facebook.com/Malayalivartha