Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് അത്രയ്ക്ക് ബ്രില്ല്യന്റ് അല്ലെങ്കിലും കാര്യമായ എതിരഭിപ്രായമെന്നും എവിടെ നിന്നും പറഞ്ഞു കേട്ടിട്ടില്ല. എങ്കിലും തൊഴില്‍ നിയമ ഏകീകരണ നിർദ്ദേശം പാരയാകുമോ എന്ന സംശയം വിവിധ തൊഴിൽ സംഘടനകൾക്കുണ്ട്

06 JULY 2019 03:02 PM IST
മലയാളി വാര്‍ത്ത

ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത ധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് അത്രയ്ക്ക് ബ്രില്ല്യന്റ് അല്ലെങ്കിലും കാര്യമായ എതിരഭിപ്രായമെന്നും എവിടെ നിന്നും പറഞ്ഞു കേട്ടിട്ടില്ല.

ഏറെക്കുറെ വികസനത്തിന് ഊന്നല്‍ നല്‍കി കൊണ്ടും ക്ഷേമപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുമുള്ള ബജറ്റാണ് നിര്‍മല അവതരിപ്പിച്ചതെന്നാണ് പൊതുവേയുള്ള അവലോകനം. ഒന്നാം മോദി സര്‍ക്കാറിന്റെ പദ്ധതികളുടെ ചുവടുപിടിച്ചു കൊണ്ടാണ് നിര്‍മല സീതരാമന്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.

എങ്കിലും തൊഴില്‍ നിയമ ഏകീകരണ നിർദ്ദേശം പാരയാകുമോ എന്നൊരാശങ്ക തൊഴിലാളി യൂണിയനുകൾ പങ്കുവെക്കുന്നുണ്ട്. തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതും എന്നാണു ബജറ്റിൽ പറയുന്നത് . തൊഴില്‍നിയമങ്ങള്‍ നാല് കോഡുകള്‍ക്ക് കീഴിലാക്കും. തൊഴില്‍ നിര്‍വചനങ്ങള്‍ ഏകീകരിക്കും എന്നും പറയുന്നു
തൊഴില്‍ നിയമങ്ങളെ കൂടുതല്‍ കഴിവുറ്റതാക്കാന്‍ വേണ്ടിയാണ് നാല് കോഡുകള്‍ക്ക് കീഴിലായി ഏകീകരിക്കുന്നതെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ മേഖലകളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നും മന്ത്രി പറയുന്നു.

രാജ്യത്തെ 42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനവും ഇഎസ്‌ഐ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് പുതിയ ബില്ല്. നിലവിലെ വിവിധ നിയമങ്ങള്‍ ഒന്നിച്ചു ചേര്‍ന്നതാണ് പുതിയ ചട്ടം.

രജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ പ്രക്രിയകളുടെയെല്ലാം നിലവാരം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. തൊഴില്‍ നിര്‍വചനങ്ങള്‍ മികവുറ്റതാകുന്നതോടെ പ്രശ്‌നങ്ങളും കുറയും. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, വേജ് കോഡ് ബില്‍, സ്‌മോള്‍ ഫാക്ടറീസ് ബില്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസെല്ലേനിയസ് പ്രൊവിഷന്‍സ് (ഭേദഗതി) ബില്‍ എന്നിവയുടെ കീഴിലാവും 44 തൊഴില്‍നിയമങ്ങളും ഏകീകരിക്കുക.

തൊഴിലാളികളുടെ വേതനം, സാമൂഹ്യസുരക്ഷിതത്വവും ക്ഷേമവും സുരക്ഷയും വ്യാപാരബന്ധങ്ങളും എന്നിവയെല്ലാം ഈ കോഡുകളുടെ പരിധിയിലാവുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

തൊഴിലാളികളുടെ വേതനം സംബന്ധിച്ച വേജ് കോഡ് ബില്‍ 2017 ഓഗസ്റ്റിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 1936ലെ വേതന നിയമം, 1949ലെ അടിസ്ഥാന വേതന നിയമം, 1965ലെ ബോണസ് നിയമം, 1976ലെ തുല്യ വേതന നിയമം എന്നിവയെല്ലാം ഏകീകരിച്ചതാണ് വേജ് കോഡ് ബില്‍.

പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ വേജ് കോഡ് ബില്‍ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ തൊഴില്‍ മേഖലയ്ക്കും നിശ്ചിത അടിസ്ഥാനവേതനം തീരുമാനിച്ചുകൊണ്ടുള്ളതാണ് ബില്‍. അഞ്ചു വര്‍ഷം കൂടുമ്പോള്‍ അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.

അതേസമയം ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്‍, വേതനബോണസ് നിയമങ്ങള്‍ ഏകീകരിക്കുന്ന ബില്‍ എന്നിവയിലൂടെ അവകാശങ്ങള്‍ എടുത്തുകളയുമോ എന്ന ഭീതിയും തൊഴിൽ സംഘടനകൾ പങ്കുവെക്കുന്നു.. ഒരു നൂറ്റാണ്ടിലധികം നീണ്ട സമരപരമ്പരയിലൂടെയാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തത്. അസംഘടിത മേഖലയടക്കം വ്യത്യസ്ത സ്ഥലങ്ങളില്‍ പണിയെടുക്കുന്ന കോടിക്കണക്കിനു വരുന്ന തൊഴിലാളികളുടെ ഭാവി ആശങ്കയിലാക്കുന്ന നീക്കമാണിത് എന്നും ആരോപണമുണ്ട് .

പുതിയ ബില്ലിലെ നിര്‍ദേശപ്രകാരം 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ കമ്പനി ലേ ഓഫ് ചെയ്യുന്നതിനോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതാകും. ഇതനുസരിച്ച് തൊഴിലാളികളെ പിരിച്ച് വിടാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ല.

കോര്‍പറേറ്റ് താല്‍പര്യപ്രകാരം രാജ്യത്തെ നൂറുകണക്കിനു തൊഴില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ബജറ്റ് പ്രഖ്യാപനം വഴിവെച്ചേക്കാം . ഒരാള്‍ക്ക് പരമാവധി പത്തു യൂണിയനുകളുടെ ഭാരവാഹിത്വമേ പുതിയ നിയമപ്രകാരം അനുവദിക്കപ്പെടുകയുള്ളൂ. യൂണിയന്‍ ഭാരവാഹികളില്‍ രണ്ടു സ്ഥാനങ്ങളില്‍ മാത്രമേ പുറമേയുള്ളവരെ നിയോഗിക്കാനാവൂ എന്നും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്.

നിശ്ചിത കാലത്തേയ്ക്ക് മാത്രം തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമായിക്കഴിഞ്ഞതാണ്

കരാര്‍,സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം.ഇത് പ്രകാരം മുന്‍ കൂര്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ച് വിടാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നു.വസ്ത്ര നിര്‍മ്മാണ മേഖലയില്‍ മാത്രമാണ് ഇത്തരം അവസ്ഥ ഉണ്ടായിരുന്നത് . തൊഴില്‍ നിയമ ഏകീകരണ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ ഇത് എല്ലാ തൊഴിൽ മേഖലകളിലേക്കും വ്യാപിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രശ്നം ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (18 minutes ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (1 hour ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (5 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (5 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (5 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (5 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (6 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (9 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (9 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (9 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (10 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (10 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (10 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (10 hours ago)

Malayali Vartha Recommends