കെ. എം മാണിയുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല; കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയിൽ
കെ. എം മാണിയുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല. കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയിലായി. കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് അന്‍പത്തിയാറര കോടി രൂപയുടെ സഹായം തേടിയുളള അപേക്ഷകള്‍ ലോട്ടറി ഓഫീസുകളിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുന്നു. അടുത്ത തെരഞ്ഞടുപ്പിൽ പിണറായിയെ ഇല്ലാതാക്കാൻ പോകുന്ന ഒരു വജ്രായുധമായിക്കും കാരുണ്യ.
വൃക്ക മാറ്റി വച്ച രോഗികള്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ധനസഹായം നല്‍കുകയോ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആവശ്യമുളള മരുന്നുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുകയോ വേണമെന്നാണാവശ്യം. കാരുണ്യ ജില്ല സമിതികളില്‍ നിന്ന് അനുമതി കാത്താണ് മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഓഫീസുകളിലും ജില്ല ലോട്ടറി ഓഫീസുകളില്‍ അപേക്ഷകളുമായി രോഗികളും ബന്ധുക്കളും ഇപ്പോഴും കയറി ഇറങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇന്‍ഷുറന്‍സ് പദ്ധതികള്‍ വേണ്ടന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ നിര്‍ത്തലാക്കിയത്.എന്നാൽ കാരുണ്യ ഒരു ഇൻഷുറൻസ് പദ്ധതിയല്ല. അത് സർക്കാരിന്റെ കീശയിൽ നിന്നും ഒരു രൂപ പോലും ചോർത്തുന്ന പദ്ധതിയില്ല. അത് നിർത്തിയതിന് ഒരു ന്യായീകരണമില്ല.
വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടര്‍ന്ന് പ്രതിമാസം ആറായിരം മുതല്‍ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുളള ആശ്വാസം. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്ന മരുന്ന് സര്‍ക്കാര്‍ ആശുപത്രികളിലും പ്രധാനമന്ത്രി ജന്‍ ഔഷധിയിലും ഉണ്ടാകാറില്ല.
കാരുണ്യ എന്ന പേര് നിലനിർത്തുമെന്ന് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചെങ്കിലും അതിന് സാങ്കേതികമായ ധാരാളം തടസ്സങ്ങളുണ്ട്. പ്രധാനമന്ത്രി ആയുഷ്മാൻ ഭവ എന്ന പദധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. പേരിൽ ഒരു മാറ്റവും വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. കാരുണ്യയിൽ നിന്നി ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം 3 ലക്ഷം രൂപ കിട്ടുമായിരുന്നു എന്ന ദൈവം പോലും പൊറുക്കാത്ത ആരോപണവും ഐസക് ഉന്നയിച്ചിട്ടുണ്ട് . ഒരു രൂപയുടെ സഹായം പോലും ഒരു മനുഷ്യർക്കും ചെയ്യാത്ത ഒരു സർക്കാരാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാക്കണം. കെ.എം മാണിയുടെ കാരുണ്യ അനേകായിരം പേരെ മരണത്തിൽ നിന്നും പിടിച്ചുയർത്തിയ പദ്ധതിയാണ്. സാധാരണഗതിയിൽ ഒരാൾക്ക് ഒരു ഗുരുതര രോഗം ഒരിക്കൽ മാത്രം വരുന്നതാണ്. അപ്പോൾ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ രക്ഷപ്പെടും.
ഐസക് പറയുന്നത് പോലെ ഓരോ വർഷവും 5 ലക്ഷം കിട്ടുന്ന പദധതി ഇൻഷ്വറൻസ് പദധതിയാണ്. അതിന് പ്രീമിയം അടയ്ക്കണം എന്നത് ഉൾപ്പെടെ നിരവധി നൂലാമാലകൾ ഉണ്ട്. കാരണ്യയിൽ നിന്നും സഹായം ലഭിക്കാൻ ഒരു രൂപ പോലും മുടക്കേണ്ടതില്ല.ഒരു കടലാസ് മാത്രം എഴുതി നൽകിയാൽ മതി. കാരുണ്യ നിർത്തലാക്കുന്നതോടെ ലോട്ടറി വരുമാനത്തിലും വൻ ഇടിവുണ്ടാവും . ഇതൊന്നും മനസിലാക്കാതെ യു ഡി എഫിന്റെ പദ്ധതിയായതു കൊണ്ട് മാത്രം കാരുണ്യയെ ഇല്ലാതാക്കുന്നത് മനുഷ്യത്വ രഹിതം തന്നെയാണ്.
കാരുണ്യ നിർത്തണമെങ്കിൽ കാരുണ്യമില്ലാതാവണം. അതാണ് കേരള സർക്കാരിന് സംഭവിച്ചിരിക്കുന്നത്. വകതിരുവുള്ള ആരെങ്കിലും സർക്കാരിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു മണ്ടത്തരം സംഭവിക്കുമായിരുന്നില്ല.
https://www.facebook.com/Malayalivartha