ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ അന്നത്തെ ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന മുന്‍ ഉപരാഷ്ട്രപതി വി.പി.ഹമീദ് അന്‍സാരി ശ്രമിച്ചു; ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മോദിക്ക് കത്ത്
മുന്‍ ഉപരാഷ്ട്രപതി വി.പി.ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ അന്നത്തെ ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന മുന്‍ ഉപരാഷ്ട്രപതി വി.പി.ഹമീദ് അന്‍സാരി ശ്രമിച്ചുവെന്ന ആരോപണവുമായി മുന്‍ ഉദ്യോഗസ്ഥൻ രംഗത്തെത്തി. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ വിവരങ്ങൾ പുറത്തുവിട്ട് റോ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് റോയിലെ മുൻ ഓഫിസർ പ്രധാനമന്ത്രിക്ക് കത്തെഴുതി. വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ട് തവണ ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതിയായി നിയമിച്ചതിനെയും മുന്‍ റോ ഓഫീസറായ എന്‍.കെ.സൂദ് ചോദ്യം ചെയ്യുന്നു. താന്‍ റോ ഏജന്റായി ഇറാനില്‍ ജോലി ചെയ്യുമ്ബോള്‍ ഹമീദ് അന്‍സാരി അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്നുവെന്നും ഏജന്‍സിയില്‍ നിന്നും 2010ല്‍ വിരമിച്ച സൂദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോപിച്ചു.
കാശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കള്‍ക്ക് ഇറാന്‍ സാമ്ബത്തിക സഹായം നല്‍കുന്നുവെന്ന കാര്യം റോ നിരീക്ഷിച്ചിരുന്നു. ഇക്കാര്യം ഹമീദ് അന്‍സാരി ഇറാനോട് വെളിപ്പെടുത്തിയെന്നാണ് ആരോപണം. ഇത് ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് പ്രയോജനപ്പെടുത്തി. ഇതോടെ ഇറാനിലെ റോ സംവിധാനം തകര്‍ന്നു. അവിടെയുണ്ടായിരുന്ന ഏജന്റുമാരുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ ഇത് ഇടയാക്കി. ഇറാനിലെ റോയുടെ സംവിധാനങ്ങള്‍ അടച്ചുപൂട്ടണമെന്ന് പോലും ഹമീദ് അന്‍സാരി ആവശ്യപ്പെട്ടുവെന്നും കത്തില്‍ ആരോപിക്കുന്നു.
ഇറാനിലെ ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ട് പോയപ്പോള്‍ ഹാമിദ് അന്‍സാരി ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ സെക്രട്ടറിയായിരുന്ന രത്തന്‍ സെയ്ര്‍ഗാളുമായി ചേര്‍ന്ന് അന്‍സാരി അന്നത്തെ റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തതായും പറയുന്നു. സെയ്‌ഗള്‍ പിന്നീട് സി.ഐ.യ്‌ക്ക് രഹസ്യ രേഖകള്‍ കൈമാറിയെങ്കിലും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാതെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിച്ചു. പിന്നീട് ഇദ്ദേഹം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ സൂദ് ആരോപിച്ചു.
പൗരനെന്ന നിലയിൽ ഇപ്പോൾ ഇന്ത്യയിൽ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരിയത്ത് കോടതികൾ സ്ഥാപിക്കണമെന്നും സ്ഥാനമൊഴിഞ്ഞ ശേഷം അൻസാരി നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു.
അതേസമയം, ഇക്കാര്യത്തില്‍ ഹമീദ് അന്‍സാരി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1961ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ഹമീദ് അന്‍സാരി ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. മാത്രമല്ല യു.എ.ഇ (1976-1980), ആസ്ടട്രേലിയ (1985 - 1989), അഫ്‌ഗാനിസ്ഥാന്‍(1989-1990), ഇറാന്‍ (1990 - 1992), സൗദി അറേബ്യ (1995 - 1999) എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായും അദ്ദേഹം സേവനം അനുഷ്‌ടിച്ചു. 2007 മുതല്‍ 2017വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha