സുഷമയ്ക്ക് സ്വരാജിന്റെ യാത്രാമൊഴി .........കണ്ണീരോടെ വിട...മരണത്തിന് തോൽപിക്കാൻ ആവില്ല അമ്മ മനസിനെ
സുഷമ സ്വരാജ് എന്ന ധീര വനിതയ്ക് യാത്രാമൊഴി ഏകി ഭാരത മക്കൾ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെടുംതൂൺ,കരുണയുള്ള കരങ്ങളാൽ ഒരുപാട് പേരെ സംരക്ഷിച്ച അമ്മ മനസ് ഇനി ജ്വലിക്കുന്ന ഓർമ . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും പ്രമുഖനേതാക്കളും പങ്കെടുത്ത സംസ്ക്കാരച്ചടങ്ങില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം പ്രിയനേതാവിന് യാത്രാമൊഴിയോതി. ബിജെപി ആസ്ഥാനത്തും സുഷമ സ്വരാജിന്‍റെ വസതിയിലും ഭൗതികദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷിയായത്. സുഷമ സ്വരാജ് ഓർമയാകുമ്പോൾ ഒരു കാലഘടം കൂടി പടിയിറങ്ങുന്നു എന്ന് പറയേണ്ടി വരും.
ഭൗതികദേഹം പൊതുദര്‍ശനത്തിനുവെച്ചശേഷം ലോധി റോഡ് ശ്മശാനത്തില്‍ മകള്‍ ബാന്‍സുരി സംസ്ക്കാരച്ചടങ്ങുകള്‍ നടത്തി. സാക്ഷിയായി പ്രധാനമന്ത്രിയും പ്രധാന നേതാക്കളും ഉണ്ടായിരുന്നു . ചടങ്ങുകള്‍ക്ക് ശേഷം തകര്‍ന്ന മനസുമായി നിന്ന എല്‍.കെ അഡ്വാനിയുടെ കൈകോര്‍ത്തു പിടിച്ച് നരേന്ദ്ര മോദിയും രാജ്നാഥ് സിങ്ങും നടന്നു. സുഷമ സ്വരാജിന്‍റെ സ്വകാര്യ വസതിയിലും ബിജെപി ആസ്ഥാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കനായ്ഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, മുഖ്യമന്ത്രിമാര്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സുഷമ സ്വരാജ് എന്ന് നേതാവിന്‍റെ ഒൗന്നിത്യവും സ്വീകാര്യതയും വ്യക്തമാക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ പൊതുദര്‍ശനത്തിനിടെയുണ്ടായി.
https://www.facebook.com/Malayalivartha