കാശ്മീരില്‍ ഇനി പച്ചക്കൊടിയില്ല; ത്തവണ സ്വതന്ത്ര ദിനത്തിന് കാശ്മീരിൽ ഇന്ത്യൻ പതാക ഉയരും
ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് കാശ്മീരിനുണ്ടായിരുന്ന പദവികൾ പിൻവലിച്ചതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനത്ത് നിലനിന്നിരുന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്. ഇരട്ട പൗരത്വം, പ്രത്യേക പതാക, ഭരണഘടന, പോലീസ് ഭരണ സംവിധാനം, സാമ്പത്തിക അടയന്തിരാവസ്ഥ , ന്യൂനപക്ഷ സംവരണം, വിവരാവകാശ നിയമം, എന്നിവയായിരുന്നു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാശ്മീരിന് അധികമായുണ്ടായിരുന്നത്. ആർട്ടിക്കിൾ 370 ഇല്ലാതായതോടെ കാശ്മീര്‍ നിവാസികൾ ഇന്ത്യക്കാര്‍ പൗരൻമാർ മാത്രമായിരിക്കും. ഇന്ത്യൻ പതാക മാത്രം ഔദ്യോഗികമാവും, പോലീസിനെ കേന്ദ്ര സര്‍ക്കാർ നിയന്ത്രിക്കും, സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ അതും ബാധകമായിരിക്കും.
ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശ പ്രകാരം ദേശീയപതാകയും ദേശീയഗാനവും വേറെയായിരുന്നു എന്നാൽ ഇത്തവണത്തെ സ്വതന്ത്ര ദിനത്തിന് കാശ്മീരിൽ ഇന്ത്യൻ പതാക ഉയരും. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഓഫീസുകളിൽ കാശ്മീരി പതാകയ്ക്ക് പകരം ഇന്ത്യൻ ദേശീയ പതാക ഉയരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന ഉത്തരവ് നടപ്പിലാകും. ഇന്ത്യ മുഴുവൻ ദേശീയ പതാക ഉയർത്തുമ്പോൾ കാഷ്മീരിക്കുമാത്രം ഉയർത്താൻ ചന്ദ്രക്കല ആലേഖനം ചെയ്ത പ്രത്യേകം പതാക കോൺഗ്രസ്സ് അനുവദിക്കുകയായിരുന്നു.
ജമ്മു-കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറിയതോടെ. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ് പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്. ജമ്മു-കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതൽ ക്രിമിനൽ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങൾ ഉൾപ്പെടെ ഇനി ജമ്മു-കാശ്മീരിനും ബാധകമാണ്.
https://www.facebook.com/Malayalivartha