ഇന്ത്യയെ മര്യാദപഠിപ്പിക്കാൻ യു എൻ സഹായം തേടിയ ഇമ്രാന് കിടിലൻ മറുപടി ; കശ്മീര്‍ പ്രശ്‌നത്തില്‍ യു എൻ ഇടപെടില്ല
കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക് അഭ്യര്‍ഥന ഐക്യരാഷ്ട്രസഭ തള്ളി. ഇന്ത്യയും പാകിസ്താനും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
കശ്മീർ പ്രശനത്തിൽ ഇടപെടണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.. എന്നാൽ ഷിംല കരാർ പ്രകാരം മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ പരിഹരിക്കേണ്ട ഉഭയകക്ഷിപ്രശ്നമാണിതെന്ന് യുഎൻ സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷിപ്രശ്നമാണെന്നും ഇരുപക്ഷവുമാണ് ഇതു സംബന്ധിച്ച തുടർചർച്ചകൾ നടത്തേണ്ടതെന്നുമുള്ള പ്രഖ്യാപിത നിലപാട് യുഎസ് വിദേശകാര്യ വക്താവ് മോർഗൻ ഒർടാഗസ് ആവർത്തിക്കുകയും ചെയ്തു.
മോദി സര്‍ക്കാര്‍ കശ്മീരികള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി പ്രയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ആഗോള സമൂഹം ഇടപെടണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടത് . വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷം ഇമ്രാന്‍ ഖാന്റെ പ്രതികരണം ഉണ്ടായത് . 'കശ്മീരികള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി പ്രയോഗിക്കാന്‍ ബിജെപി സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടെന്ന് മോദിയുടെ അഭിസംബോധനയ്ക്ക് മറുപടിയായി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. .
യുഎസ് നിലപാടിൽ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ടു ചർച്ച നടത്തുന്നതിനെ പിന്തുണയ്ക്കുമെന്നും മോർഗൻ വ്യക്തമാക്കിയപ്പോൾ യുഎൻ സെക്രട്ടറി ജനറൽ ഷിംല കരാർ ചൂണ്ടിക്കാട്ടുകയായിരുന്നു.. കശ്മീർ പ്രശ്നം സമാധാനപരമായി ഇരുരാജ്യങ്ങളും തമ്മിൽ തീർക്കാമെന്ന് 1972ലെ കരാറിൽ പറഞ്ഞിട്ടുണ്ട് .
സെക്രട്ടറി ജനറലിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ യുഎൻ പ്രതിനിധി മലീഹ ലോധി കഴിഞ്ഞ ദിവസം അഭ്യർഥന നടത്തിയതിനു പിന്നാലെയാണു വിശദീകരണം. രക്ഷാസമിതി പ്രസിഡന്റ് ജോന റോണിക്കയെ ലോധി കണ്ടിരുന്നെങ്കിലും ജോനയും പ്രതികരിക്കാൻ തയാറായില്ല.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി, കശ്മീർ അടക്കം ലോകത്തെവിടെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് തങ്ങൾ ആ രാജ്യങ്ങളോടെല്ലാം അഭ്യർഥിക്കാറുണ്ടെന്ന് യുഎസ് വക്താവ് മോർഗൻ വ്യക്തമാക്കി.
ഇതിനിടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടുത്തേണ്ടെന്ന് താലിബാൻ വക്താവ് സഹിബുല്ല മുജാഹിദ് പാക്കിസ്ഥാനോടു പറഞ്ഞു.
ജമ്മു കശ്മീരിന്റെ നിലയെ ബാധിച്ചേക്കാവുന്ന നടപടികള്‍ കൈക്കൊള്ളരുതെന്ന് ഗുട്ടറസ് ഇന്ത്യയോടും പാകിസ്ഥാനോടും ആഹ്വാനം ചെയ്തിട്ടുമുണ്ട് . അതെ സമയം 1972 ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച സിംല കരാര്‍ അല്ലാതെ അന്താരാഷ്ട്ര ഇടപെടലിനെ കുറിച്ച് സെക്രട്ടറി ജനറല്‍ ഓഫീസ് ഒരു തരത്തിലും പരാമര്‍ശിച്ചില്ല.
ജമ്മു കശ്മീര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുമ്പോള്‍, പാക് അധിനിവേശ കശ്മീരില്‍ നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നുണ്ട്., യുഎന്‍ അടക്കമുള്ള എല്ലാ കക്ഷികളോടും ഇന്ത്യക്കെതിരെ നിയന്ത്രണം ചെലുത്താന്‍ ആവശ്യപ്പെടുമ്പോള്‍, ഇന്ത്യന്‍ സ്ഥാനപതിയെ ഇസ്ലാമാബാദില്‍ നിന്നും പുറത്താക്കുക, ഉഭയകക്ഷി വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തുക, സമാധാന ട്രെയിന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, എല്ലാ ഉഭയകക്ഷി കരാറുകളും ക്രമീകരണങ്ങളും അവലോകനം ചെയ്യുക എന്നിങ്ങനെ ഇമ്രാൻ പലരീതിയിലും ഇന്ത്യയോട് പ്രതിഷേധം കാണിക്കുന്നുണ്ട് കൂടാതെ സംഝോധ എക്‌സ്പ്രസ് നിര്‍ത്തി ഇടുകയും ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha