രാജ്യം കണ്ട ഏറ്റവും പ്രായമേറിയ മയക്കുമരുന്ന് കടത്തുകാരി.. സുല്ലിട്ട് ഡൽഹി പോലീസ്
രാജ്യത്തിന്റെ ഭാവിയെത്തന്നെ ഭീകരമായ അപകടത്തിലേക്ക് കൊണ്ടെത്തിക്കുന്ന മയക്ക് മരുന്നിന്റെ അടിമകൾ അധോലോകം മുതൽ സ്കൂൾ കുട്ടികൾ വരെ എന്നാണ് ദിനംപ്രതി നമുക്ക് മുന്നിൽ എത്തുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. നിമിഷനേരം കൊണ്ട് കോടികൾ മാറിമറിയുന്ന മയക്ക് മരുന്നിന്റെ വിപണനയ്ക്കായി ഇവരൊക്കെ തന്നെയാണ്.പുകയില, കഞ്ചാവ‌് തുടങ്ങിയവയിൽനിന്നുള്ള വിവിധതരം ഉൽപ്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ‌്പ്പ‌് മരുന്നുകളുമെല്ലാം അടങ്ങുന്നതാണ‌് ലഹരിയുടെ വിപുലമായ സാമ്രാജ്യം എന്നത്. ആഫ്രിക്കൻ രാജ്യങ്ങൾ, ഫിലിപ്പീൻസ‌്എന്നിവിടങ്ങളിൽനിന്ന‌് ഇന്ത്യയുടെ പ്രധാന മെട്രോ നഗരങ്ങളിലെത്തുന്ന ലഹരി ഉൽപ്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിട്ട‌് കാലമേറെയായി. ഗോവ, മംഗ്ലൂരു വഴി വടക്കൻ കേരളത്തിലും ചെന്നൈ വഴി തെക്കും ലഹരി ഒഴുകിപ്പരക്കുന്നതായി പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. മദ്യത്തിൽനിന്ന‌് വഴിമാറുന്ന യുവതലമുറ മയക്കുമരുന്നിന‌് അടിപ്പെടുന്ന അപകടകരമായ കാഴ‌്ചയാണ‌് കേരളം നേരിടുന്ന സമകാലികദുരന്തം. എന്നാൽ ഇപ്പോൾ ഇന്ത്യയെ തന്നെ ഞെട്ടിച്ച ഒരു ഡ്രഗ് സ്മുഗ്ഗലേറെയാണ് ഡൽഹി പൊലീസ് പിടിക്കൂടിയിരിക്കുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായിപ്രണയം, ജനിച്ച ഏഴ് മക്കളിൽ ആറുപേരും മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് മരിച്ചിരുന്നു. മൂന്ന് ദശകമായി മയക്ക് മരുന്ന് പോലീസിന്റെ കണ്ണിൽ പൊടിയിട്ടു കൊണ്ട് മയക്ക് മരുന്ന് വില്പന നടത്തിവരുന്നു. പറഞ്ഞുവരുന്നത് വേറെ അറിയുമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ഡ്രഗ് സ്മുഗ്ഗ്ലാറായ രാജ് റാണിയെക്കുറിച്ചാണ് കുറിച്ചാണ്. ബുധനാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദ്രപുരിയിൽ നിന്നുമാണ് 88കാരിയായ റാണിയെ ഡൽഹി പോലീസ് പിടികൂടിയത്. ഇന്ദ്രപുരിയിലെ വറ്റൽ 16 ഗ്രാമ ഹെറോയിൻ വില്പന നടത്തുന്നതിന് ഇടയിലാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇവരെയും സഹായിയെയും കയ്യോടെ പിടിക്കൂടുകയായിരുന്നു. പ്രായ പരിമിതികളും അതോടൊപ്പം തന്നെ നടക്കാൻ വയ്യാത്ത സാഹചര്യവും നില നിൽക്കെ തന്നെ ഭാര്തതാവിൽ നിന്ന് കിട്ടിയ ബിസിനസ് ഇവർ നടത്തിവരുകയായിരുന്നു.
രാജ്യം കണ്ട മയക്കുമരുന്ന് വില്പനക്കാരിൽ ഏറ്റവും പ്രായമേറിയ റാണി ഈ ബിസിനസ് തുടങ്ങിയിട്ട് തന്നെ ദശകങ്ങളായി. 90കളിലാണ് ഇവർ ഭാര്തതാവിൽ നിന്നും ഈ ബിസിനസ് സ്വീകരിച്ചത്. ശേഷം പഞ്ചാബ് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഇവർ മയക്ക് മരുന്ന് എത്തിച്ചിരുന്നത്. 1990നും 96നും ഇടയിലായി ഇവരെ ഡൽഹി പോലീസ് മൂന്ന് തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്തതാവിന്റെ മരണശേഷം പൂർണമായും ഇതിലേക്ക് തിരിയുകയായിരുന്നു.
വളരെ ചെറുപ്പത്തിലേ തന്നെ മയക്കുമരുന്ന് വില്പനക്കാരനുമായുള്ള വിവാഹമാണ് ഇത്തരം ഒരു ജോലിയില്ലേക്ക് റാണിയെ എത്തിച്ചത്, അതോടൊപ്പം തന്നെ ഇവർക്ക് ജനിച്ച 7 കുട്ടികളിൽ 6 പേരും അമിതമായ മയക്ക് മരുന്ന് ഉപായിയോഗം മൂലവും വിവിധ അപകടങ്ങൾ കാരണവും മരണപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്തിനെ കുറിച്ച് കൃത്യമായ വിവരം അറിയാവുന്ന റാണി ഓരോ തവണ പിടിക്കപ്പെടുമ്പോഴും ജാമ്യത്തിൽ ഇറങ്ങുമായിരുന്നു. പരസഹായം കൂടാതെ നടക്കാൻ കഴിയാത്ത റാണിക്ക് ഒരു സഹായി ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു. ഇവർ ഇരുവരെയുമാണ് ഡൽഹി പോലീസ് കയ്യോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha