ഇസ്രായേലില്‍ നിന്ന് വീര്യം കൂടിയ 100 സ്‌പൈസ് ബോംബുകളാണ് ഇന്ത്യ വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്..60 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശത്രുസാന്നിധ്യം മനസിലാക്കി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളാണ് സ്‌പൈസ് 2000
ഇസ്രായേലില്‍ നിന്ന് വീര്യം കൂടിയ 100 സ്‌പൈസ് ബോംബുകളാണ് ഇന്ത്യ വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത് . പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമ സേന ഉപയോഗിച്ച് സ്‌പൈസ് ബോംബുകളായിരുന്നു. വ്യോമ സേനയുടെ മിറാഷ്-2000 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാണ് സ്‌പൈസ്-2000 ബോംബുകള്‍ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. അത്തരം ബോംബുകളുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോൾ വാങ്ങുന്നത് ..ബോംബൊന്നിന് മൂന്നുകോടി രൂപ വീതമാണ് ചെലവ്.
ഇത് സെപ്റ്റംബർ പകുതിയോടു കൂടി ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസിന്റേതാണ് സ്‌പൈസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാരക പ്രഹരശേഷിയും കൃത്യതയുമുള്ള ഈ ബോംബ്. സ്മാര്‍ട്ട്, പ്രിസൈസ് ഇമ്പാക്ട് , കോസ്റ്റ് എഫക്ടീവ് ( 'SPICE' - Smart, Precise Impact, Cost-Effective) എന്നാണു ഇതിന്റെ മുഴുവൻ പേര് ..
സ്‌പൈസ്-2000 ഗണത്തില്‍പ്പെട്ട ബോംബുകളുടെ ഏറ്റവും അത്യാധുനിക വിഭാഗമാണ് ഇന്ത്യയ്ക്ക് ഇസ്രായേലില്‍ നിന്ന് ലഭിക്കുക.. ഈ ബോംബുകൾ വർഷിക്കുമ്പോൾ ചീളുകൾ പൊട്ടിത്തെറിച്ചല്ല ആൾക്കാർക്ക് ജീവഹാനി സംഭവിക്കുന്നത്. മറിച്ച് ബോംബ് പൊട്ടിത്തെറിച്ചാൽ അവിടെയുള്ള ഓക്സിജൻ കുറയുകയാണ് ചെയ്യുന്നത്
ശത്രുക്കളുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്‌പൈസ് ബോംബുകള്‍.അതുകൊണ്ടുതന്നെ കൃത്യമായി ശത്രുപാളയങ്ങളിൽ ബോംബ് വാർഷിക്കാനാകും. ഇതുകൊണ്ടുള്ള ഗുണം നിരപരാധികളായ ആൾക്കാർക്ക് ജീവഹാനി സംഭവിക്കാനുള്ള സാഹചര്യം കുറയും എന്നതാണ് . ശത്രുക്കളുടെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാര്‍ ഈ ബോംബുകള്‍ക്ക് സാധിക്കും. ഈ ബോംബാണ് ബാലാക്കോട്ടില്‍ ജെയ്‌ശെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചത്
മാര്‍ക്ക് 84 പോര്‍മുനകളുള്ള ബോംബുകളാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കുന്നത്. കെട്ടിടടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ബോംബുകള്‍. ബാലാക്കോട്ട് ആക്രമണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ബോംബുകള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്
60 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശത്രുസാന്നിധ്യം മനസിലാക്കി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളാണ് സ്‌പൈസ് 2000. ശത്രുസാന്നിധ്യം ആയുധത്തിലെ കംപ്യൂട്ടര്‍ മെമ്മറി വഴി തിരിച്ചറിയും. പറന്നുപൊങ്ങും മുൻപ് എയര്‍ ബേസില്‍ വെച്ച് തന്നെ അക്രമിക്കാനുദ്ദേശിക്കുന്ന നൂറോളം ഇടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിലേക്കു ലോഡ് ചെയ്യാന്‍ പറ്റും.
യുദ്ധവിമാനത്തിന്റെ പാതയില്‍ വേണ്ട മാറ്റങ്ങൾ വരുത്തി കൃത്യമായി(precise) ലക്ഷ്യം ഭേദിക്കാന്‍ ഇതിന് കഴിയും. തുടര്‍ന്നായിരിക്കും ബോംബ് വര്‍ഷം.ഫൈറ്റര്‍ വിമാനത്തിന്‍റെ കോക്ക്പിറ്റിലെ കമ്പ്യൂട്ടർ കണ്‍സോളില്‍ നിന്നും അതിലേക്ക് ഒരു സ്മാര്‍ട്ട് ലിങ്ക് സാധ്യമാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ദശാബ്ദങ്ങള്‍ക്കുമുമ്ബേ ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത 'പോപ്പ് - ഐ' എന്ന 'എയര്‍ ടു സര്‍ഫസ്'മിസൈലിന്റെ ഏറ്റവും ആധുനികമായ ഒരു വകഭേദമാണ്. 'സ്‌പൈസ് 2000' എന്ന ബോംബിന് 60 കിലോമീറ്റര്‍ ദൂരെ നിന്നു തന്നെ ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പറന്നുചെല്ലാനുള്ള കഴിവുണ്ട്. 'ഡ്രോപ്പ് ആന്‍ഡ് ഫോര്‍ഗെറ്റ്'(Drop & Forget) എന്നതാണ് സ്‌പൈസ് ബോംബിന്‍റെ യുഎസ്‌പി. ഇന്ത്യന്‍ വ്യോമസേന ഇവയെ മിറാഷ് 2000 വിമാനങ്ങളിലാണ് ഘടിപ്പിക്കുക.
ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍, ഫ്രഞ്ച് ബോംബുകളെക്കാള്‍ വില കുറവാണെന്ന്(cost-effective) നിര്‍മാതാക്കളായ റഫാല്‍ അവകാശപ്പെടുന്നു. ഈ വിമാനങ്ങൾക്ക് അറ്റകുറ്റപ്പണികളും വളരെക്കുറവാണ് എന്നതും സ്‌പൈസ് 2000 ബോംബുകളുടെ പ്രത്യേകത .ഇപ്പോൾ ഇത്തരം ബോംബുകൾ ഉള്ളത് ഇസ്രയേലിനും ഇന്ത്യക്കും മാത്രമാണ് . ഇത് ശരിക്കും പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടേണ്ട കാര്യമാണ് ..
https://www.facebook.com/Malayalivartha