മോദി തന്നെ ഒന്നാമൻ; മോദിക്ക് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ പുരസ്കാരം
ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ പുരസ്കാരം. സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനാണ് അമേരിക്കയുടെ പുരസ്കാരം. ഈ മാസം പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുമ്പോൾ പുരസ്കാരം സമ്മാനിക്കുമെന്നാണ് വിവരം. പുരസ്കാര നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മോദിയുടെ ഭരണമികവിനെ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതിന്റെ തെളിവാണ് പുരസ്കാരമെന്നും പിഎംഒ വ്യക്തമാക്കി.
ആഗസ്റ്റ് 24 ന് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനാണ് പുരസ്കാരം സമ്മാനിച്ചത്. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രാഷ്ട്രത്തലവന്മാർക്കും പ്രമുഖവ്യക്തികൾക്കും യു.എ.ഇ. നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഓർഡർ ഓഫ് സായിദ്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലാണ് ഈ ബഹുമതി സമ്മാനിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം പ്രഖ്യാപിക്കുക പതിവ്.
യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിക്കുന്ന പതിനേഴാമത് വ്യക്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നത രാഷ്ട്രനേതാക്കൾക്കും ഭരണാധികാരികൾക്കും നൽകിയ ബഹുമതിയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കും യു.എ.ഇ. സമ്മാനിച്ചത്. ബഹ്‌റിനിലെത്തിയ മോദിക്ക് രാജ്യത്തെ ഉന്നത ബഹുമതിയായ ദ കിംഗ് ഹമദ് ഓര്‍ഡര്‍ ഒഫ് റിനൈസന്‍സ് നല്‍കിയും ആദരിച്ചിരുന്നു.
പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യ തവണയും യു.എ.ഇയും പ്രധാനമന്ത്രിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ നല്‍കിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അന്ന് അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവര്‍ക്ക് സമ്മാനിക്കുന്ന ബഹുമതിയാണിത്. യു.എ.ഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിറുത്തിയായിരുന്നു ബഹുമതി. മോദിക്ക് ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ തന്ത്രപരമായ ബന്ധമാണ് ഉളളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം നിലനിറുത്തുന്നതിന് മോദി വഹിച്ച പങ്ക് വലുതാണെന്നും യു.എ.ഇ പ്രസിഡന്റ് അന്ന് പ്രതികരിച്ചിരുന്നു.
ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഓഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രു പുരസ്കാരത്തിനും മോദി അര്‍ഹനായി. 2018 ല്‍ മോദിക്ക് പരമോന്നത ബഹുമതി നല്‍കി പലസ്തീന്‍ ആദരിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്കും ഭരണത്തലവന്‍മാര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കോളറാണ് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് സമ്മാനിച്ചത്. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നതിന് മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി പലസ്തീന്‍ വ്യക്തമാക്കി. ഇതിന് മുമ്ബ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ബഹ്‌റൈന്‍ രാജാവ് ഹമദ്, ചൈനീസ് പ്രസിഡന്റ സി ജിങ് പിങ് എന്നിവര്‍ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. നരേന്ദ്രമോദിയും മഹ്മൂദ് അബ്ബാസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബഹുമതി കൈമാറിയത്.
https://www.facebook.com/Malayalivartha