ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മന്‍മോഹന്‍ സിങ് പറയുന്നത് തള്ളി കളയാനാകില്ലെന്ന് ശിവസേന
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മുന്‍ പ്രധാനമന്ത്രിമന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് ബി.ജെ.പിക്ക് ഉപദേശവുമായി ശിവസേന. സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്നും ഇതിനിടയില്‍ വെറുതെ രാഷ്ട്രീയം വലിച്ചിഴക്കണ്ട ആവശ്യം ഇല്ല എന്നുമാണ് ശിവസേനയുടെ ഉപദേശം. പാര്‍ട്ടിമുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്."മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം കേള്‍ക്കണമെന്നതാണ് ദേശത്തിന്റെ താത്പര്യം. സാമ്ബത്തികരംഗത്തെ മെല്ലെപ്പോക്കില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. കശ്മീരും സാമ്ബത്തിക രംഗവും രണ്ട് വിഷയങ്ങളാണെന്നും അവർ ചൂണ്ടി കാട്ടുന്നു. ഇന്ത്യയുടെ സമ്ബദ് ഘടന ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്", എന്നാണ് സാമ്നയിലൂടെ ശിവസേന വിഷശദീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പു കേട് രാജ്യത്തെ കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് നായി ച്ചിരിക്കയാണെന്നുമുള്ള രൂക്ഷ വിമര്‍ശനം മന്‍മോഹന്‍ സിങ് നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരമായ നയങ്ങള്‍ ഇന്ത്യയെ ലോകത്തെ തന്നെ മികച്ച സമ്ബദ് വ്യവസ്ഥകള്‍ക്കൊപ്പം എത്തിച്ചുവെന്നായിരുന്നു ബിജെപി ഈ വാദങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ പ്രതികരണങ്ങൾക്ക് എതിരെയുള്ള വാദങ്ങളാണ് ശിവസേന ഇപ്പോൾ നടത്തിയിരിക്കുന്നത്. മാത്രമല്ല ഈ കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് കഴിഞ്ഞിട്ട് മാന്ദ്യത്തെ മറികടക്കാനുള്ള നടപടികൾ വേണമെന്നും ശിവസേനയുടെ ഉപദേശിച്ചിരിക്കുന്നു. മന്‍മോഹൻ സിംഗിന്റെ ഉപദേശം ചെവികൊള്ളേണ്ട സമയമാണിതെന്നും സാമ്നയിലൂടെ ശിവസേന പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha