കാര്‍ഗില്‍ മേഖലയുടെ മറുഭാഗത്ത് വീണ്ടും ബങ്കറുകള്‍ നിര്‍മ്മിച്ച് പാകിസ്ഥാന്‍ പ്രകോപനത്തിനൊരുങ്ങുന്നതായി സൂചന.പാക് അധിനിവേശ കശ്മീര്‍ മേഖലയിലാണ് കമാന്റ് പോസ്റ്റുകളെന്ന നിലയിലുള്ള നിര്‍മ്മിതികള്‍ നടന്നിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കാര്‍ഗില്‍ മേഖലയുടെ മറുഭാഗത്ത് വീണ്ടും ബങ്കറുകള്‍ നിര്‍മ്മിച്ച് പാകിസ്ഥാന്‍ പ്രകോപനത്തിനൊരുങ്ങുന്നതായി സൂചന.പാക് അധിനിവേശ കശ്മീര്‍ മേഖലയിലാണ് കമാന്റ് പോസ്റ്റുകളെന്ന നിലയിലുള്ള നിര്‍മ്മിതികള്‍ നടന്നിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
20 വര്‍ഷംമുന്‍പാണ്1999ല്‍ കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറി അതിര്‍ത്തിലംഘനം നടത്തിയതും ഭാരതം കാര്‍ഗില്‍ പിടിച്ചതും. അന്ന് പക്ഷെ ഈ ബങ്കറുകൾ കണ്ടെത്താൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. അതാണ് കാർഗിൽ യുദ്ധത്തിന് വഴിതെളിയിച്ചത് .. ഇപ്പോൾ വീണ്ടും പാകിസ്ഥാൻ അതീ തരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത് ..
1999 ജൂലൈ 26 നാണ് നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗിൽ മലനിരകൾ കൈയ്യടക്കിയ പാകിസ്ഥാനെ പോരാട്ടത്തിലൂടെ ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് 500 ഓളം ധീര ജവാന്മാരെ നഷ്ടമായിരുന്നു. അന്ന് കാർഗിലിൽ ബങ്കറുകൾ നിർമിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടാതെ പോയതാണ് ഈ നഷ്ടത്തിന് കാരണമായത്. അതുകൊണ്ടസ് തന്നെ ഇപ്പോൾ അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന ഓരോ ചെറിയ ചലനം പോലും ഇന്ത്യൻ സൈന്യത്തിന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്
നിലവില്‍ പാക് മേഖലയിലെ കര്‍ദ്ദൂ,ബാല്‍തോറോ മേഖലകളിലാണ് ബങ്കറുകള്‍നിര്‍മ്മിച്ചതായി സൂചനകളുള്ളത്.പാക് സൈന്യം നേരിട്ടുതന്നെയാണ് ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നതിനാല്‍ വിഷയം ഗൗരവമുള്ളതാണെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു. വളരെ കൃത്യമായി ഈ ബങ്കറുകളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിനു ലഭിച്ചുകഴിഞ്ഞു.
രണ്ടു തരത്തിലുള്ള ബങ്കറുകളാണ് നിലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന് 10അടി-12 അടി വലുപ്പമുള്ളതും മറ്റൊന്ന് 20അടി-12അടി വലുപ്പമുള്ളതുമാണ്. നിലവില്‍ 6 എണ്ണം പണിതിരിക്കുകയാണ്.മുന്‍പ് കാര്‍ഗില്‍ യുദ്ധശേഷം പിടിച്ചെടുത്ത ബങ്കറുകള്‍ കാണാനായി പൊതുസമൂഹത്തിന് ഭാരതസൈന്യം അവസരം ഒരുക്കിയിരുന്നു..
ഇന്ത്യയെ തകർക്കുമെന്നും ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാകുമെന്നും പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഈ ബങ്കറുകളുടെ നിർമ്മാണം ഇന്ത്യൻ സൈന്യം അതീവ ഗൗരത്തോടെ തന്നെയാണ് കാണുന്നത് .. ബങ്കറുകൾ പിടിച്ചെടുക്കാൻ ഇന്ത്യക്ക് ഇപ്പോൾ കഴിയും ..അതുകൊണ്ടുതന്നെ ഈ ബങ്കറുകൾ തകർത്തുകളയാനുള്ള നടപടികളും നമ്മുടെ സൈന്യം എടുക്കുന്നുണ്ട്
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 രദ്ദാക്കിയ ശേഷം പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങൾ അന്ന് ഇന്ത്യക്കെതിരെ നടത്തുന്നത്
കശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയെങ്കിലും അവര്‍ ഇന്ത്യയെ അനുകുലിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha